അറക്കൽ ജോയിയുടെ മരണം ആത്മഹത്യ: കാരണം സാമ്പത്തിക പ്രശ്നങ്ങൾ.
മാനന്തവാടി: കപ്പൽ ജോയി എന്ന ആഗോള വ്യവസായി ജോയി (53)അറക്കലിന്‍റെ മരണം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു. . ബിസിനസ് ബേയിലെ സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് ചാടിയാണ് ജോയി ആത്മഹത്യ ചെയ്തത്. എന്നാൽ മരണത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലായെന്നും പൊലീസ് അറിയിച്ചു.
ഫോറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ബന്ധുക്കൾക്ക് ലഭിച്ചതായാണ് വിവരം.
എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നോവ റിഫൈനറീസ് എന്ന കമ്പനിയുടെ എം.ഡിയും നിരവധി കമ്പനികളിലെ ഓഹരി ഉടമയും ഡയറക്ടറുമായിരുന്ന ജോയിയുടെ മരണം ഈ മാസം 23നായിരുന്നു. . സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നും ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ലാ ഖദീം ബിൻ സുറൂർ വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ലോക്ഡൗണും വിമാന വിലക്കും നിലനിൽക്കുന്നതിനാൽ എയർ ആംബുലൻസ് ചാർട്ടർ ചെയ്ത് എത്തിക്കാനാണ് നീക്കം. . ഇതിന് ഇന്ത്യൻ അഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ജോയിയുടെ ഭാര്യക്കും മക്കൾക്കും ഇതേ വിമാനത്തിൽ മൃതദേഹത്തെ അനുഗമിക്കാനും അനുമതിയുണ്ട്. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കൂടി അംഗീകാരം ലഭിച്ചാലുടൻ വിമാനം പുറപ്പെടുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. നാളെ രാവിലെ നാട്ടിൽ മൃതദേഹം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply