എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം; മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ്
പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം; മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ്
മാനന്തവാടി: പീഡന പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്ത് തീർപ്പാക്കണമെന്ന് ഒരു മന്ത്രി പറഞ്ഞത് കേൾക്കുമ്പോൾ സ്ത്രീകൾ നമ്മുടെ നാട്ടിൽ ഈ ഭരണത്തിൽ എത്ര സുരക്ഷിതരാണെന്ന് നമ്മുക്ക് മനസ്സിലാക്കാം. പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും, രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ ശക്തമായ സമരം മഹിളാ കോൺഗ്രസ് നടത്തുമെന്നും, ഭണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് പറഞ്ഞു.
Leave a Reply