May 7, 2024

ആദിവാസികളും തൊഴിലാളികളും കബളിപ്പിക്കപ്പെട്ടു: മരിയനാട് എസ്റ്റേറ്റ് ഭൂസമരം ശക്തമാക്കുന്നു

0
Img 20220601 Wa00362.jpg
കൽപ്പറ്റ: വയനാട് ജില്ലയിലെ മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ ആരംഭിച്ച കുടിൽ കെട്ടൽ സമരം വരും ദിവസങ്ങളിൽ ശക്തിപ്പെടുത്താൻ ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമരസമിതി തുടങ്ങിയ സംഘടനകൾ സംയുക്തമായി തീരുമാനിച്ചു. കേന്ദ്രസർക്കാർ കൈമാ റിയ നിക്ഷിപ്ത വനഭൂമി പതിച്ചു നൽകുന്നതിലെ അനാസ്ഥയാണ് കുടിൽ കെട്ടൽ സമരത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . മുത്തങ്ങ സമരത്തിന് ശേഷം, 2004 ൽ സുപ്രീം കോടതിയുടെ അംഗീകാരത്തോടെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം 19,000 ഏക്കർ വനഭൂമി ആദി വാസി പുനരധിവാസത്തിന് കൈമാറിയിരുന്നു. പ്രസ്തുത വനഭൂമിയിൽ ഉൾപ്പെടുന്ന താണ് മരിയനാട്, പാമ്പ് എസ്റ്റേറ്റ്, എസ്റ്റേറ്റിലെ 90 ഹെക്ടർ ഭൂമി (ഏകദേശം 235 ഏക്ക റോളം) വനം വകുപ്പിന് കീഴിലുള്ള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ തോട്ടമായി കൈവശം വെച്ച് വരികയായിരുന്നു. ഭൂരഹിതർക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാ നമെടുത്തതോടെ കെ.എഫ്.ഡി.സി. പദ്ധതി അവസാനിപ്പിച്ചിരുന്നു. എന്നാൽ 100 ൽ ഏറെ വരുന്ന തൊഴിലാളികൾക്ക് പി.എഫ്., പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ നൽകാനു ണ്ടെന്ന പേരിൽ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകുന്നത് നീട്ടികൊണ്ടുപോയി. തൊഴിലാളികളിൽ ചിലർ തോട്ടത്തിൽ കയ്യേറുകയുമുണ്ടായി. വയനാട് ജില്ലയിൽ ഭൂര ഹിത പുനരധിവാസത്തിന് കേന്ദ്രസർക്കാർ കൈമാറിയ ഭൂമിയിൽ താരതമ്യേന മെച്ചപ്പെ ട്ടതും കൃഷിയോഗ്യവുമായ ഭൂമിയാണ് മരിയനാട് എസ്റ്റേറ്റിലുള്ളത്. വയനാട് ജില്ലയിൽ ഭൂരഹിതർക്ക് വിതരണത്തിനായി മാറ്റിവെച്ച് 7000 ഏക്കറോളം വരുന്ന ഭൂമി പൊതു ആവശ്യത്തിനെന്ന പേരിൽ സർക്കാർ കയ്യേറുകയോ (വെറ്റിനറി യൂണിവേഴ്സിറ്റി, നവോദയ സ്കൂൾ, എം.ആർ.എസ്.സ്കൂൾ, എൻ ഊര് തുടങ്ങിയ പദ്ധതികൾക്ക് പ്രബലരാഷ്ട്രീയ സംഘടനകൾ അവരുമായി ബന്ധപ്പെട്ടവരെ മുൻനിർത്തി കൈയ്യേറു കയോ ആണ് ഉണ്ടായത്. ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമിക്ക് പകരം നൽകാൻ (കെ.എൽ.ടി. ആക്ട്) സുപ്രീം കോടതി വിധി അനുസരിച്ച് പതിച്ചു നൽകാനും മേൽപ റഞ്ഞ വനഭൂമി റവന്യൂ വകുപ്പ് ദുരുപയോഗം ചെയ്തു. ഇപ്പോൾ കേന്ദ്രസർക്കാർ ഫണ്ട് നൽകുന്ന ട്രൈബൽ മ്യൂസിയം സ്ഥാപിക്കാനും ഇതേ നിക്ഷിപ്ത വനഭൂമിയിൽ നിന്നും ഏറ്റെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ചുരുക്കത്തിൽ വയനാട് ജില്ലയുടെ പലഭാഗത്തായി അവശേഷിച്ചിരുന്ന 1000 ത്തോളം ഏക്കർ വരുന്ന നിക്ഷിപ്തവന ഭൂമി മാത്രമാണ് മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ മാറ്റിവെക്കാൻ 2014 ൽ കേരള സർക്കാർ ഉത്തരവിട്ടത്. 700 ഓളം വരുന്ന അപേക്ഷക രിൽ ഒന്നാംഘട്ടമെന്ന നിലയിൽ 289 പേർക്ക് ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചപ്പോൾ
മരിയനാട്, പാമ്പ്ര എസ്റ്റേറ്റും പതിച്ചു നൽകാൻ പരിഗണിക്കപ്പെട്ടു. 60 ഏക്കറോളം ഭൂമി ” സർവ്വ ചെയ്ത് തിട്ടപ്പെടുത്തിയപ്പോൾ തൊഴിലാളികൾ തടയുന്നു എന്ന കാരണം പറഞ്ഞ് സർവ്വെ നിർത്തി. സർവ്വെ ചെയ്തതിൽ 12 പേർക്ക് മാത്രം 2014 ൽ ഉമ്മൻചാണ്ടി സർക്കാർ കൈവശരേഖ നൽകി. തൊഴിലാളി പ്രശ്നം മുൻനിർത്തി സർവ്വ തുടരേണ്ട തില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ കലക്ടറേറ്റിൽ തീരുമാനവുമെടുത്തു. സുപ്രീം കോടതിവിധി അട്ടിമറിച്ചുകൊണ്ടിരുന്ന ഈ നടപടി 10 വർഷത്തോളം നീണ്ടുനിന്നിട്ടും തൊഴിലാളി പ്രശ്നം പരിഹരിക്കാൻ യാതൊരുനടപടിയും കൈക്കൊണ്ടിട്ടില്ല. തൊഴിലാ ളികളുടെ ഭൂമികയ്യേറ്റം നാളിതുവരെ പ്രോത്സാഹിപ്പിക്കപ്പെട്ടു. മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കാകട്ടെ മേപ്പാടി, വെള്ളരിമലയിൽ നൽകിയ 100 ഏക്കർ ഒഴികെ യുള്ള ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ല. കൃഷിയോഗ്യമായ ഭൂമി പകരം നൽകണമെന്ന് ആവശ്യമായി മുത്തങ്ങ സമരത്തിൽ വെടിയേറ്റ് മരിച്ച ജോഗിയുടെ മകൻ 7 വർഷമായി കലക്ടറേറ്റിൽ കയറി ഇറങ്ങുന്നു. ഈ സാഹചര്യത്തിലാണ് മരിയ നാട്, പാമ്പ് എസ്റ്റേറ്റിൽ കുടിൽ കെട്ടി സമരം തുടങ്ങിയത്. മുത്തങ്ങയിൽ നിന്നും കുടി യിറക്കപ്പെട്ടവർക്ക് മുൻഗണന നൽകി പുനരധിവാസ പദ്ധതി പുനരാരംഭിക്ക ണമെന്നതാണ് ആദിവാസികളുടെ ആവശ്യം. നിക്ഷിപ്ത വനഭൂമിക്ക് പുറത്ത് തൊഴിലാ ളികൾക്ക് ഭൂമി നൽകി പുനരധിവസിപ്പിക്കാൻ സർക്കാർ ഒരുപാക്കേജ് ഉണ്ടാക്കണം. അതോടൊപ്പം എല്ലാവിധ സർവ്വീസ് ആനുകൂല്യങ്ങളോടൊപ്പം കോമ്പൻസേഷനോ, വി. ആർ.എസ്സോ നൽകാനും ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാകണം. കണ്ണൂർ ആറളം ഫാം ആദിവാസി പുനരധിവാസത്തിന് ഏറ്റെടുത്തപ്പോൾ ഇത്തരമൊരു മാതൃക സർക്കാർ പിൻതുടർന്നിരുന്നു.
ആദിവാസി ഊര്കൂട്ടങ്ങളുടെ ജനാധിപത്യപരവും പരമ്പരാഗതവുമായ അവകാശങ്ങളെ റദ്ദുചെയ്യുന്നതും ആദിവാസികളുടെ മനുഷ്യാവകാശ റിപ്പോർട്ടിംഗുകളെ തടയുന്നതും, ഭൂമാഫിയകളുടെ കയ്യേറ്റത്തെയും കുടിയിറക്കുകളെയും ശക്തിപ്പെടുത്താൻ ഉതകുന്നതുമായ ആദിവാസി ഊരുകളിലേക്ക് പ്രവേശന പാസ് നൽകാനുള്ള വിവാദ ഉത്തരവ് പിൻവലിക്കാനും സർക്കാർ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു. ആദിവാസി ഗോത്രമഹാസഭാ സ്റ്റേറ്റ് കോഡിനേറ്റർ എം. ഗീതാനന്ദൻ, ഇരുളം ആദിവാസി ഭൂസമര സമിതി കൺവീനർ ബി.വി.ബോളൻ, എ. ചന്തുണ്ണി, രമേശൻ കൊയാ ലിപ്പുര, രാമൻകുട്ടി , പി.ആർ.അജിത്ത്, ബിജു തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *