കാട്ടാനയുടെ ആക്രമണം: വനം വകുപ്പ് ജീവനക്കാർ ഗുരുതര കൃത്യവിലോപം നടത്തി കെ പി സി സി സംസ്ക്കാര സാഹിതി
കൽപ്പറ്റ: കാട്ടാന വനത്തിൽ നിന്നും പുറത്ത് കടന്ന് പന്ത്രണ്ട് മണിക്കൂറിലധികം പിന്നിട്ടിട്ടും ആനയെ പിടികൂടാനോ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനോ തയ്യാറാകാതെ ആനയ്ക്ക് പുറകെ കാഴ്ചക്കാരായി നടന്ന വനം വകുപ്പ് ജീവനക്കാരുടെ നടപടി ഗുരുതര കൃത്യവിലോപമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ തുരത്തി ദുരന്തനിവാരണ പ്രർത്തനങ്ങൾ നടത്താൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകാൻ വനംവകുപ്പ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡൻ്റ് സുരേഷ് ബാബു വാള ൽ അധ്യക്ഷം വഹിച്ചു.ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ഒ.ജെ മാത്യു, ബിനുമാങ്കൂട്ടം, കെ.കെ രാജേന്ദ്രൻ, വിനോദ് തോട്ടത്തിൽ, കെ പത്മനാഭൻ, എബ്രഹാം കെ മാത്യു, വയനാട് സക്കറിയാസ്, പ്രഭാകരൻ സി എസ്, പി വിനോദ് കുമാർ, ബാബു പിണ്ടിപ്പുഴ, വി.ജെ പ്രകാശൻ, സന്ധ്യലിഷു, ഡോ: സീനതോമസ് എന്നിവർ സംസാരിച്ചു.
Leave a Reply