ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ കുടിശ്ശിക ആയവർക്കെതിരെ സ്വീകരിക്കുന്ന നിയമ നടപടികൾ നിർത്തിവെക്കണം; ബി.ജെ.പി.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ കുടിശ്ശിക ആയവർക്കെതിരെ സ്വീകരിക്കുന്ന നിയമ നടപടികൾ നിർത്തിവെക്കണം; ബി.ജെ.പി.
മാനന്തവാടി : ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ വാങ്ങി കുടിശ്ശിക ആയിരിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന നിയമ നടപടികൾ നിർത്തി വെക്കണമെന്ന് ബി.ജെ പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക വായ്പ ഉൾപ്പെടെ നിരവധി വായ്പ പദ്ധതികളിൽ നിന്നാണ് ജനങ്ങൾ കോവിഡ് കാലത്ത് വായ്പകൾ എടുത്തിട്ടുള്ളത്. ലോക് ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പലരുടേയും തിരിച്ചടവുകൾ മുടങ്ങിയിരിക്കുന്നു. ഈ ലോക്ഡൗൺ സാഹചര്യത്തിൽ ഇത്തരത്തിൽ വായ്പ മുടക്കം വന്നവർക്കെതിരെ വായ്പാ സ്ഥാപനങ്ങൾ ജപ്തിയും അറസ്റ്റും ഉൾപ്പെടെയുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ള നടപടികളിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങൾ പിൻമാറണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
Leave a Reply