വായോധികയുടെ തിരോധാനത്തിന് പിന്നാലെ കൊച്ചുമകന്റെ തൂങ്ങി മരണം; ദുരൂഹത അകറ്റണം: യങ് ഡെമോക്രാറ്റ്സ്
ബത്തേരി: വടക്കനാട് പള്ളിവയൽ ഊരിലെ വയോധികയായ തങ്കിയെ കാണാതായ സംഭവത്തിന് പിന്നാലെ കൊച്ചുമകൻ മുരളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയകറ്റണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.
ജൂലൈ 30നാണ് തങ്കിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മുരളിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ശേഷം മുരളിയെ കാണാതാവുകയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
തങ്കിയുടെ തിരോധാനവും തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയ കൊച്ചുമകൻ മുരളിയുടെ മരണവും പരസ്പരം ബന്ധമുള്ളതാണോയെന്നതടക്കം നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
ഇരുസംഭവങ്ങളിലെയും ദുരൂഹത നീക്കി യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും തങ്കിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ശക്തമാക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് കൺവീനർമാരായ മുഹമ്മദ് സവാദ് വി, മുഹമ്മദ് അജ്നാസ് പി കെ, സുമയ്യ പി കെ, കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സലാഹുദ്ധീൻ കെ, അഫ്സൽ എം, മുഹമ്മദ് അനസ് കെ വി, യാസിർ പി ടി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply