സ്വകാര്യ ബസ്സ് തടഞ്ഞ് പണം കവർന്ന അജ്ഞാതസംഘത്തെ പറ്റി പോലീസ് അന്വേഷണം തുടങ്ങി
മാനന്തവാടി: ഒക്ടോബർ അഞ്ചിന് പുലർച്ച ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് തടഞ്ഞ് നിർത്തി പണം കവർന്ന സംഘത്തെ പറ്റി അന്വേഷണം പോലീസ് തുടങ്ങി. യാത്രക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഷറഫുദീനാണ് തൻ്റെ ഒരു കോടി നാൽപത് ലക്ഷം രൂപ ഈ അജ്ഞാതസംഘം കവർന്നതായി തിരുനെല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാനതവാടി സി.ഐ .ഷൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തിരുനെല്ലി തെറ്റ് റോഡിന് സമീപം വെച്ച് വെള്ള ഇന്നോവ കാറിൽ വന്ന ഏഴംഗ സംഘമാണ് ബസ്സ് തടഞ്ഞ് നിർത്തി പണം കവർന്നതായി പറയുന്നത്. മയക്കുമരുന്ന് പരിശോധനക്ക് വന്നതാണെന്നാണ് സംഘം യാത്രക്കാരോട് പറഞ്ഞത്. പോലീസിന് സമാനമായ ഒരു സ്റ്റിക്കർ കാറിൽ പതിച്ചതായും പറയപ്പെടുന്നു. ഏറെ ദുരൂഹമായ ഈ കേസ്സിൻ്റ ചുരുളുകൾ ഇനിയും അഴിയാൻ ഉണ്ട്.
Leave a Reply