കാട്ടാനയുടെ ആക്രമണത്തിൽഒരാഴ്ചക്കിടെ രണ്ട് ജീവനുകൾ പൊലിഞ്ഞു
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ട് പേരുടെ ജീവനുകൾ നഷ്ടമായി. ജീവനെടുക്കുന്ന വന്യമൃഗ ശല്യത്തിന് കാണാത്തതിനാൽ വയനാട് പ്രക്ഷുബന്ധമാവുകയാണ്. ഇന്ന് പുലർച്ചെയാണ് വനം വകുപ്പ് ജീവനക്കാരൻ പാക്കം സ്വദേശി വെള്ളച്ചാലിൽ പോൾ ആന ആക്രമണത്തിന് ഇരയായത്. വയനാട് മെഡിക്കൽ കോളജിൽ നിന്ന് തുടർ ചികിൽസക്ക് കോഴിക്കോട് കൊണ്ടും പോകും വഴി മരണം സംഭവിച്ചു. കഴിഞ്ഞ ആഴ്ചയാണ് പടമലയിൽ അജീഷ് എന്ന കർഷകൻ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മനഷ്യ ജീവനുകൾ നഷ്ടപ്പെടുമ്പോഴും സർക്കാരും വനം വകുപ്പും തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ ഹർത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു





Leave a Reply