അമരക്കുനിയിൽ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റി
സുൽത്താൻബത്തേരി: അമരക്കുനിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവയെ തിരുവനന്തപുരത്തെ സുവോളജിക്കൽ ഗാർഡനിലേക്ക് കൊണ്ടുപോയി. കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കടുവയെ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അനിമൽ ആബുംലൻസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ജനുവരി 17 നാണ് അമരക്കുനിയിലും പരിസരത്തും ഇറങ്ങി വളർത്തു മൃഗങ്ങളെ പിടികൂടിയ കടുവയെ വന്നുവകുപ്പ് കൂട് വെച്ച് പിടികൂടിയത്. എടുവയസ് പ്രായമുള്ള പെൺക്കടുവക്ക് കാലുകൾക്കും പല്ലിനും പരിക്കുണ്ട്. കേരളത്തിൻ്റെ ഡാറ്റ ബേസിൽ ഇല്ലാത്ത കടുവയാണിത്.





Leave a Reply