ജില്ലയിൽ 12 വർഷത്തെ ഇടവേളക്ക് ശേഷം മന്തുരോഗം സ്ഥിരീകരിച്ചു
ബത്തേരി : 12 വർഷത്തെ ഇടവേളക്ക് ശേഷം ജില്ലയിൽ മന്തുരോഗം സ്ഥിരീകരിച്ചു.ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിലുള്ള 60 വയസ്സുള്ള ആദിവാസി സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പിൻ്റെ മൊബൈൽ ഇമിഗ്രൻ്റ്സ്സ്ക്രീനിങ്ങ് ടീം അംഗങ്ങൾ എട്ടാം തീയതി ശേഖരിച്ച
സ്രവം മുണ്ടേരിയിലെ അർബൻ ഹെൽത്ത് സെൻ്റർ ലാബിൽ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോളനിയുടെ പരിസരത്ത് ആരോഗ്യ വകുപ്പ് കൊതുക് നശീകരണമുൾപ്പെടെയുള്ള പ്രതിരോധം ശക്തിപ്പെടുത്തി നിരീക്ഷണം കൂട്ടിയിട്ടുണ്ട്.
ജില്ലയിലെ ഇതര സംസ്ഥാനകാരിൽ മന്തുരോഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മന്തുരോഗ നിർമ്മാർജ്ജന പദ്ധതികൾ ഫലം കണ്ടില്ലെന്ന സൂചനയാണ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉണ്ടാകുന്നത്.
Leave a Reply