May 15, 2024

നിർമ്മാണ സാമഗ്രഹികളുടെ വില വർദ്ധനവ് ; സി.ഡബ്ല്യൂ.എസ്.എ സമരത്തിലേക്ക്

0
20230419 161058.jpg
കൽപ്പറ്റ :  കേരളത്തിൽ ഇപ്പോൾ തൊഴിൽ മേഖലയിൽ ഒന്നാം സ്ഥാനം വഹിക്കുന്നത് നിർമ്മാണ മേഖലയാണ് .ഈ മേഖല ഇന്ന് വൻ പ്രതിസന്ധിയിലാണ് .നിർമ്മാണങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്ന ഫീസിൽ 1200 മുതൽ 1800 ശതമാനം വരെ ആണ് വർദ്ധനവ് വന്നിരിക്കുന്നത്. അതുകൂടാതെ നിർമ്മാണ വസ്തുക്കളായ മെറ്റൽ,മണൽ മുതലായവയ് ക്ക് നിലവിലുള്ള വിലയിൽ നിന്ന് അടിക്ക് 20 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. നാലു ദിവസങ്ങൾക്കു മുമ്പ് 150 അടി പീ സാന്റിന് 8200 വിലയുള്ളത് ഇന്ന് 10300 ആണ് .ആയതുകൊണ്ട് നിർമ്മാണ മേഖല വൻ പ്രതിസന്ധിയിലാണ് .അടിക്കടിയുള്ള പെട്രോൾ, ഡീസൽ വില വർധനവും,യഥാർത്ഥത്തിൽ പഠനം നടത്താതെയുള്ള പെർമിറ്റ് ഫീസ് വർദ്ധനവും ഫ്രണ്ട് ഓഫീസ് മുതൽ പെർമിറ്റ് കയ്യിൽ കിട്ടുന്നതുവരെയുള്ള വൻ പണപ്പിരിവും കാരണം പുതിയതായി നിർമ്മാണങ്ങൾ തുടങ്ങുവാൻ ഉപഭോക്താവ് മടിക്കുന്ന സാഹചര്യമാണുള്ളത്.മെറ്റീരിയൽസുകളുടെ വൻ വിലവർധനവിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം കോഴിക്കോട്, കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന മെറ്റീരിയൽസിനെക്കാളും വിലവർധനവ് വയനാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന കല്ലിനും മെറ്റലിനും ആണെന്നുള്ളതാണ്. ഈ സത്യവും നിങ്ങളെ അറിയിക്കുകയാണ്. 15 വർഷങ്ങൾക്കു മുമ്പ് സുലഭമായി കല്ലുകൾ പൊട്ടിച്ച് കരിങ്കൽ കോറികൾ പ്രവർത്തിച്ചിരുന്ന കാലത്ത്കൈകൊണ്ട് (ചുറ്റികകയ്ക്ക് അടിച്ച് മെറ്റൽ സംഭരിച്ചിരുന്ന കാലത്ത് മുട്ടിൽ പ്രദേശത്തുള്ള മാണ്ടാട് കോറിയിൽ നിന്ന് പൊട്ടിക്കുന്ന കല്ലിന് ഉറപ്പു കൂടുതലുള്ളതുകൊണ്ട് കരിങ്കൽ പൊട്ടിക്കുന്നത് തൊഴിലാളികൾ കൂലി വർദ്ധിപ്പിക്കണ മെന്ന് ആവശ്യപെട്ട്പലേബർ ഓഫീസറുടെ മുന്നിൽ കൂടിയ യോഗത്തിൽ മുട്ടിൽ മാണ്ടാട് പ്രദേശങ്ങളിൽ നിന്ന് സംഭരിക്കുന്ന കല്ലുൽപന്നങ്ങൾക്ക് സാധാരണ വിലയിൽ നിന്ന് ഒരു അടിക്ക് 75 പൈസ എന്ന ക്രമത്തിൽ കൂലി വർദ്ധിപ്പിച്ചു കൊടുക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ഇതിന്റെ മറവ് പിടിച്ച് വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ പൊട്ടിക്കുന്ന കല്ലുകൾക്ക് കോഴിക്കോട് നിന്ന് ലോറിയിൽ കൊണ്ടുവന്ന് പൊട്ടിക്കുന്ന കല്ലിനേക്കാളും വിലവർധനവും കരിഞ്ചന്തയും കൂടെ ആകുമ്പോൾ വയനാട് ജില്ലയിൽ നിർമ്മാണം മറ്റു ജില്ലകളെ അപേക്ഷിച്ച് അതി സങ്കീർണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് .അതുപോലെതന്നെ ഗുണനിലവാരം ടെസ്റ്റ് ചെയ്യാനോ വാഹനങ്ങളിൽ കൊണ്ടുവരുന്നതിന്റെ അളവ് നിശ്ചയിക്കുവാനും ഇന്നുവരെ ഒരു മാനദണ്ഡവും ഇല്ലാത്തതുകൊണ്ട് ഈ മേഖല ചൂഷണം ചെയ്യപ്പെടുക യാണ് .ഇതിനെതിരെ പ്രവർത്തിക്കേണ്ട അധികാരികൾ നിശബ്ദത പാലിക്കുന്നത് കൊണ്ട് മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ നിർമ്മാണം നടത്തുന്നതിന് 150 രൂപ തറയളവിൽ ചിലവ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ്. ഈ വിധത്തിലുള്ള ചൂഷണവും നടന്നുകൊണ്ടിരിക്കുകയാണ് . കഴിഞ്ഞമാസം വരെ പ്ലാൻ പാസാകാൻ വേണ്ടി ഫ്രണ്ട് ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ ഫ്രണ്ട് ഓഫീസ് ഫീസ് 90 രൂപയായിരുന്നത് ഇന്ന് 1100 രൂപയിലേക്ക് മാറിയിരിക്കുകയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ നിലവിലുള്ള സംഭവമാണ് ഇത്. പെർമിറ്റ് ഫീസ് അല്ല എന്ന് ഓർക്കണം. അപ്പോൾ 1500 സ്ക്വയർ ഫീറ്റിന് മുകളിൽ നിർമ്മാണം ചെയ്യാൻ വിചാരി ക്കുന്ന, ഒരു നിർമ്മാണ പ്രവർത്തി ചെയ്യാൻ ആഗ്രഹിക്കുന്ന ആൾക്ക് വലിയ സംഖ്യ കൊടുത്ത് പെർമിറ്റ് വാങ്ങേണ്ട സാഹചര്യം ആണ് മുന്നിൽ വന്നിരിക്കുന്നത്. ആയതുകൊണ്ട് ഈ മേഖലയെ പഠിച്ച് അതിനുവേണ്ട പ്രതിവിധി ഉണ്ടാക്കിയില്ലെങ്കിൽ ഈ മേഖലയും തകർന്ന് കേരളത്തിൽ മുഴുവൻ പട്ടിണി എന്ന ഒരു വലിയ സത്യം നാം നേരിടേണ്ടി വരും, സമയത്തിട പെടാത്തത് കൊണ്ട് കാർഷിക മേഖല തകർന്നതു പോലെ ഈ മേഖലയെ സംരക്ഷിച്ചില്ലെങ്കിൽതൊഴിലില്ലായ്മ അതി രൂക്ഷമാകാൻ സാധ്യതയുണ്ട് ഇതിന്റെ ഭാഗമായി ജനഹൃദയങ്ങളിൽ ഇത് എത്തിക്കുവാൻ വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വാഹന പ്രചരണ ജാഥയും മെയ് പത്താം തീയതി വയനാട് കളക്ടറേറ്റിലും ഇതേ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് കേരളത്തിലെ മുഴുവൻ കളക്ടറേറ്റുകളിലും ഉപരോധവും ഏർപ്പെടുത്തുകയാണ്
“ജോലി തരൂ അല്ലെങ്കിൽ ജീവിക്കാൻ അവസരം തരൂ” എന്ന മുദ്രാവാക്യം
മുറുകെ പിടിച്ചു കൊണ്ട്  സി ഡബ്ല്യൂ എസ് എ വയനാട് ജില്ലാ കമ്മിറ്റി സമരമുഖത്തേക്ക് ഇറങ്ങുകയാണ്. ഈ മേഖലയിലുള്ള എല്ലാവരെയും തന്നെ ഒന്നിച്ച് നിർത്തിക്കൊണ്ട് വലിയ സമരമുറയും ആസൂത്രണം ചെയ്യുകയാണെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
     വാർത്താസമ്മേളനത്തിൽ  പ്രസിഡന്റ് രാജേഷ് കെ വി , സെക്രട്ടറി പി സി സോജൻ , സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹൈദ്രു, ജില്ലാ ഖജാൻജി സുകുമാരൻ മീനങ്ങാടി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *