വയനാട്ടിലെ മഴ; നെൽകൃഷിയിൽ ലക്ഷങ്ങളുടെ നഷ്ടം;
കൽപ്പറ്റ: കാലവർഷം കണക്കെ പെയ്യുന്ന മഴ നെൽകർഷകരെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നു. വിളവെടുക്കുന്നതിനും ഉണക്കുന്നതിനും മഴ വില്ലനാവുന്നതോടെ വലിയ ആധിയിലാണ് കർഷകർ. ചാറ്റൽമഴ ജില്ലയിലെല്ലായിടത്തുമുണ്ട്. കൂടാതെ വെയിലില്ലാത്തതിനാൽ നെല്ലുണക്കാൻ കഴിയാതെ നശിച്ചുപോകുന്ന അവസ്ഥയിലുമാണ്. നല്ല വെയിലത്ത് ഉണക്കി വേണം വിപണിയിലെത്തിക്കാൻ. എന്നാൽ, അപ്രതീക്ഷിത മഴയും കാർമേഘം മൂടിനിൽക്കുന്നതും കാർഷിക വിളകളെ സാരമായി ബാധിക്കുകയാണ്.
കാലംതെറ്റി മഴ പെയ്യുന്നത് ചെടികളിൽനിന്ന് വിളകൾ കൊഴിഞ്ഞുവീണ് നശിക്കാനും കാരണമാവുന്നുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം കാർഷിക വിളകളുടെ സീസണെത്തും മുമ്പേ അടുത്ത വിളവിനുള്ള പൂവും തരിമ്പുകളും ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ഇത് വിളവെടുപ്പു സമയത്ത് കൊഴിഞ്ഞുനശിക്കാനും അടുത്ത വർഷത്തെ വിളവിനെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. നെൽപാടങ്ങളിൽ കർഷകർ കൊയ്തിട്ട നെൽക്കതിരുകൾ നനഞ്ഞാൽ ക്ഷീരകർഷകർ പോലും അവ വിലകൊടുത്ത് വാങ്ങാൻ മടിക്കും. പാടങ്ങളിൽ വെള്ളം കെട്ടിനിന്നാൽ നെല്ലും വയ്ക്കോലുമെല്ലാം നശിച്ചുപോവുകയും ചെയ്യും.കൊയ്തിട്ട നെല്ല് മാറ്റാനാകാതെമഴകാരണം പല നെൽപാടങ്ങളിലും കൊയ്തിട്ട നെല്ല് കുതിർന്ന് പാടത്തുനിന്ന് മാറ്റാൻ സാധിക്കാതെ വന്നതോടെ നെൽക്കർഷകർ പ്രതിസന്ധിയിലായി.
പലയിടത്തും വയലുകളിൽ കൊയ്തിട്ട നെല്ല് വാരിയെടുക്കാനോ മെതിക്കാനോ സാധിച്ചിട്ടില്ല. ഇതുകാരണം കതിരുകൾ കൊഴിഞ്ഞുപോകാനും മുളക്കാനും സാധ്യതയേറെയാണ്. ചിയ പാടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടേയുള്ളൂ. മഴ പെയ്തതോടെ കൊയ്ത്തുയന്ത്രം ഇറക്കാനാകാത്ത സ്ഥിതിയുമുണ്ട്.





Leave a Reply