June 23, 2026

വനിതകൾക്കഭിമാനമായി ഓമന രാസ്ത

0
IMG_20220308_133720.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി.
 വയനാട് : പത്തനംത്തിട്ടയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിലെ എട്ടുമക്കളിൽ ഇളയവളായ ഓമന കർഷക സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് സാക്ഷിയായി വളർന്നു.
 ചെറുപ്പത്തിൽതന്നെ അയൽപക്കത്തെ സോഷ്യൽ ഫോറങ്ങളിൽ പങ്കെടുക്കുന്നതിൽ ഓമനയ്ക്ക് പ്രത്യേക ഉത്സാഹമായിരുന്നു.
 സാമൂഹിക പ്രവർത്തനമാണ് തന്റെ ജീവിതം എന്ന ഓമന ഉറപ്പിച്ചു.
 സാമൂഹ്യ സേവനം എന്ന ആശയം മനസ്സിൽ ഉദിച്ചപ്പോൾ 18 വയസ്സു മുതൽ മുതൽ സ്വയം ഏറ്റെടുത്ത് ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.
അങ്ങനെ സ്വപ്നസാക്ഷാത്കാരത്തിനായി ഓമന രാജസ്ഥാനിലേക്ക് ട്രെയിനിൽ കയറി.
അവിടെ സോഷ്യൽ വെൽഫെയർ ആൻഡ് റിസർച്ചിൽ അരുണ റോയ്, ബങ്കർ റോയി എന്നിവർക്കൊപ്പം ജോലി ചെയ്തു.
 ന്യൂഡൽഹിയിൽ നഴ്സായിരുന്ന സഹോദരി ഓമനയ്ക്ക് പൊതുപ്രവർത്തനങ്ങളിൽ താല്പര്യമുണ്ട് എന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
അതിനാൽ എസ്.ഡബ്ലി.യു.ആർ. സി യെ കുറിച്ച് പറഞ്ഞു.
 അങ്ങനെ ഗ്രാമീണ ദളിത്-ആദിവാസി സ്ത്രീകളോടൊപ്പം ചേർന്ന് അവരെ എഴുത്തും, വായനയും പഠിപ്പിച്ച് പ്രവർത്തിച്ചു പോരാൻ തുടങ്ങി.
ആരോഗ്യം, ശുചിത്വം, പോഷകാഹാരം, സംഭ രകത്വ വികസനം അവിടുത്തെ സ്ത്രീകൾക്ക് ഉൾക്കാഴ്ച നൽകി.
 എട്ടുവർഷം എസ് ഡബ്ലിയു ആർ സി യിൽ ജോലി ചെയ്തശേഷം ഇലക്ട്രിക്കൽ എൻജിനീയറായ ഭർത്താവ് ധനേഷ് കുമാറു മൊത്ത് കേരളത്തിലേക്ക് പോന്നു.
  പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള വയനാട് ജില്ലയിൽ തന്റെ കർമ്മ പദം ആരംഭിക്കാൻ അവർ തീരുമാനിച്ചു.
  മലയോര ജില്ലയായ വയനാട്ടിൽ, കമ്പളക്കാട് 1987 – ൽ ഓമന റൂറൽ ഏജൻസി ഫോർ സോഷ്യൽ ആൻഡ് ടെക്നോളജിക്കൽ അഡ്വാൻസ്മെന്റ് (രാസ്ത ) ആരംഭിച്ചു.
 ഹിന്ദിയിൽ പാത്ത് എന്ന് അർത്ഥമുള്ള രാസ്ത യിലൂടെ നിരവധിപേർക്ക് ജീവിതത്തിൽ നന്മ ലേക്കുള്ള പാത തുറക്കാൻ ഓമനയ്ക്ക് കഴിഞ്ഞു 
 ഇതിന്റെ പ്രവർത്തനങ്ങളുടെ ആദ്യപടി എന്നോണം 15- സ്ത്രീകളെ ഒരു ഗ്രൂപ്പായി സംഘടിപ്പിച്ച് സ്വയം സഹായവും, പരസ്പര സഹായം എന്ന ആശയം അവരെ പരിചയപ്പെടുത്തി എസ്.എച്ച്.ജി.എസ് എന്ന ഗ്രൂപ്പിൽ ചേർത്തു .
 ആയിരക്കണക്കിന് സ്ത്രീകൾ ഇതിൽ ചേർന്ന് വയനാട്ടിൽ ഒരു ചലനമുണ്ടാക്കി.
 നിരാലംബരെയും, വിധവകളെയും ഗ്രൂപ്പിൽ ചേർത്തത് ഒരു നിശ്ചിത തുക ഓരോ ആഴ്ചയും ഫണ്ടിലേക്ക് നിഷേധിക്കുന്നു.
 ഗ്രൂപ്പ് ഇത് ബാങ്കിലെ പൊതു അക്കൗണ്ടിൽ നിക്ഷേപിച്ച് കുടുംബങ്ങൾ ദൈനംദിന സംവാദത്തിലൂടെ വരുമാനം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
 ഇന്ന് 20,000 ലധികം കുടുംബങ്ങൾ അവരുടെ ദൈനംദിന സംവാദത്തിലൂടെ ഏകദേശം 40 ലക്ഷം രൂപ ഈ പൊതു അകൗണ്ടി ൽ ശേഖരിക്കുന്നു.
 കോണിൽ നിന്നുള്ള ക്രെഡിറ്റ് വിവിധ വരുമാന ഉൽപാദന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നു. വിളനാശം, കല്യാണം തുടങ്ങിയ അടിയന്തിര ഇത് ഇത് ഉപയോഗപ്പെടുത്തുന്നു.
 പരമ്പരാഗതമായി പ്രവർത്തനങ്ങളിലേക്ക് വരാതിരുന്ന മുസ്ലിം സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ പോലും സാമ്പത്തികഭദ്രത ഉള്ളവർ ആക്കി ഈ പ്രവർത്തനത്തിലൂടെ ഓമന മുന്നോട്ടു കൊണ്ടു വന്നു.
 സ്ത്രീകളുടെ സാമ്പത്തിക വരുമാനവും, സമൂഹത്തിലുള്ള പ്രതിബദ്ധതയും ദൃഢമാകുന്നതിന് ഓമനയ്ക്ക് ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.
 രാസ്ത വഴി നിരവധി പ്രവർത്തനങ്ങൾ ഓ മ നയുടെ നേതൃത്വത്തിൽ നടന്നു.
 സ്ത്രീധനം, മദ്യപാനം, പെൺകുട്ടി ശിശു വിവാഹം തുടങ്ങിയ സാമൂഹ്യതിന്മകൾ ഇല്ലാതാക്കാനും സ്ത്രീകളുടെ കൂട്ടായ്മ വഴി ഓമന മുന്നിട്ടിറങ്ങി.
 രാസ്തയിൽ തന്നെ പ്രവർത്തിക്കുന്ന എൻജിനിയറായ ഭർത്താവും, മക്കളായ ജിത്യയും, സ്വാതിയും ഓമനയ്ക്ക് തണലായി എപ്പോഴും കൂടെ തന്നെയുണ്ട്.
 വയനാട് ജില്ലയിലെ ട്രൈബൽ മേഖലയിലും നിരവധി വിദ്യാഭ്യാസ സാംസ്കാരികമായ പ്രവർത്തനങ്ങൾ ചെയ്ത് ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതിലും ഓമന പങ്കുവഹിച്ചിട്ടുണ്ട്.
 ഈ വനിതാ ദിനത്തിൽ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും, സമൂഹത്തി ന്റെ യും ഉന്നമനം ലക്ഷ്യം വെച്ച് അഹോരാത്രം രാസ്ത യിലൂടെ പ്രവർത്തിക്കുന്ന ഓമന വിലമതിക്കാനാവാത്ത ഒരു സ്ത്രീ രത്നമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *