ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലായില്ല: നോക്കുകുത്തിയായി ജില്ലാ ഭരണകൂടം
കൽപ്പറ്റ: തോട്ടം ഭൂമി തരം മാറ്റിയതിൽ കേരള ലാൻഡ് റിഫോംസ് നിയമം ബാധകമല്ലെന്ന ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ഉത്തരവ്
നടപ്പിലായില്ല. ഉത്തരവിറങ്ങി ഒന്നര മാസമായിട്ടും ഇതുസംബന്ധിച്ച് ഒരു നടപടിയും പഞ്ചായത്തുകളിൽ നിന്നോ ജില്ല ഭരണകൂടത്തിൽനിന്നോ ഉണ്ടായില്ല. ലാൻഡ് ബോർഡ് സെക്രട്ടറി അർജുൻ പാണ്ഡ്യൻ ആഗസ്റ്റ് 11ന് ആണ് ജില്ല കലക്ടർക്ക് ഉത്തരവ് നൽകിയത്.
പട്ടയം കിട്ടിയിട്ടുള്ള ഭൂമിയിൽ കെ.എൽ.ആർ സർട്ടിഫിക്കറ്റിന്റെ പേര് പറഞ്ഞു ബാങ്ക് ലോൺ എടുക്കാനോ, വീട് വെക്കാനോ കഴിയുന്നില്ലെന്നും ഇതുകാരണം ഭൂമി അടിസ്ഥാനമാക്കിയുള്ള ഒരാവശ്യവും നിറവേറ്റാൻ കഴിയുന്നില്ലെന്ന് കാണിച്ച് കൽപറ്റ വില്ലേജിലെ താമസക്കാരനായ അബ്ദുൽ സമദ് നൽകിയ നിവേദനത്തെ തുടർന്നാണ് സെക്രട്ടറിയുടെ ഉത്തരവ്. നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാൻ അംഗീകരിക്കണമെങ്കിൽ കെ.എൽ.ആർ സർട്ടിഫിക്കറ്റ് ഹാജരാകണമെന്നാണ് തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറി ആവശ്യപ്പെടുന്നത്. ഇതുകാണിച്ചാണ് അബ്ദുൽ സമദ് നിവേദനം നൽകിയത്. ജില്ലയിൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ഭൂവുടമകളുടെ പരാതികൾ നിരന്തരം ലഭിക്കുന്നതായി ഉത്തരവിൽ പറയുന്നുണ്ട്.






Leave a Reply