കനത്ത മഴയിൽ പ്രതിസന്ധിയിലായി ക്ഷീരക്കർഷകർ; മേഖലയിൽ ഒന്നരക്കോടി രൂപയുടെ നഷ്ടം
മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ പെയ്ത ശക്തമായ മഴ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ക്ഷീരകർഷകർ. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 900 ക്ഷീര കർഷകരെയാണ് മഴ പ്രതിസന്ധിയിലാക്കിയത്. ജില്ലയിലെ ക്ഷീരമേഖലയിൽ ഏകദേശം ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ഫെമി. വി മാത്യു പറഞ്ഞു.
ശക്തമായ മഴയിൽ 10 തൊഴുത്തുകളും, 493 ഏക്കർ തീറ്റപ്പുൽ കൃഷിയും, വെണ്ണിയോട് രണ്ട് തൊഴുത്തുകളും, തെക്കും തറയിൽ 25 ഏക്കർ തീറ്റപ്പുൽ കൃഷിയും നശിച്ചു. പ്രതിദിന പാലിന്റെ അളവിൽ 8,910 ലിറ്ററിന്റെ കുറവുണ്ടായി. കൽപ്പറ്റ ബ്ലോക്കിൽ വെണ്ണിയോട്, തെക്കുംതറ ക്ഷീര സംഘ പരിധിയിൽ 60 കർഷകരെ മഴ ബാധിച്ചു. ഈ സംഘത്തിൽ പ്രതിദിന പാൽ അളവിൽ 200-250 ലിറ്റർ കുറവുണ്ടായി. തരിയോട് സംഘ പരിധിയിൽ 30 കർഷകരെ മഴ ബാധിച്ചു. പ്രതിദിന പാലിന്റെ അളവിൽ 200 ലിറ്റർ കുറവുണ്ടായി. കുപ്പാടി തറ സംഘ പരിധിയിൽ 70 കർഷകരെ മഴ ബാധിച്ചു. പാലിന്റെ അളവിൽ 150 ലിറ്റർ കുറവുണ്ടായി.
മാനന്തവാടി ബ്ലോക്ക്
നല്ലൂര്‍നാട്: 3, 200, 60, 0. ദീപ്തിഗിരി: 50, 0, 40, 0. തലപ്പുഴ: 35, 0, 40, 0. തൃശിലേരി: 15, 0, 10, 0. മക്കിയാട്: 4, 0, 30, 0. പനവല്ലി: 15, 0, 20, 0. നിരവില്‍പ്പുഴ: 10, 110, 15, 3. കാട്ടിമൂല: 85, 0, 85,7. തോല്‍പ്പെട്ടി: 0, 0, 1, 5. വരയാല്‍: 6, 0, 15, 0. കല്ലോടി: 0, 0, 25, 0. വെള്ളമുണ്ട: 10, 0, 0, 0. അപ്പപ്പാറ: 11, 0, 0, 0. മാനന്തവാടി: 200, 0, 0, 0. കൈതക്കൊല്ലി: 15, 0, 2, 0. ആലാറ്റില്‍: 23, 0, 0, 0. കുന്നുമ്മല്‍ അങ്ങാടി: 0, 0, 25, 0. കാരക്കാമല: 0, 200, 30, 0.
മാനന്തവാടി ബ്ലോക്കിലെ കാട്ടിമൂല സംഘത്തിന്റെ 240 ബാഗ് കാലിത്തീറ്റയും 50 ടണ്‍ പച്ചപ്പുല്ലും കനത്ത മഴയില്‍ നശിച്ചിട്ടുമുണ്ട്.
ബത്തേരി ബ്ലോക്ക്
മീനങ്ങാടി: 0, 500, 0, 0. ബത്തേരി: 0, 1650, 50, 0. അമ്പലവയല്‍: 0, 400, 0, 0.
പനമരം ബ്ലോക്ക്
പെരിക്കല്ലൂര്‍: 25, 0, 10, 2. പനമരം: 100, 1200, 0, 3. നടവയല്‍: 0, 60, 0, 0. വാകേരി: 0, 500, 0, 0. വരദൂര്‍: 3, 500, 0, 0. ചിറ്റാലൂര്‍കുന്ന്: 0, 120, 0, 0.
ചിത്രമൂല: 0, 70, 0, 0. ചീക്കല്ലൂര്‍: 0, 120, 0, 0. പള്ളിക്കുന്ന്: 12, 180, 0, 0. സീതാമൗണ്ട്: 0, 100, 0, 0.ശശിമല: 0, 100, 0, 0. പുല്‍പ്പള്ളി: 0, 800, 0, 0. മുള്ളന്‍കൊല്ലി: 18, 90, 0, 0. പാമ്പ്ര: 0, 260, 0, 0. കായക്കുന്ന്: 0, 50, 0, 0. കബനിഗിരി: 0, 300, 10, 0.
റിപ്പോർട്ട്: പി സി അമൃത





Leave a Reply