തോടുകൾ കാട് മൂടി : വെള്ളപ്പൊക്കം ഭയന്ന് മാനന്തവാടി
മാനന്തവാടി നഗരസഭയിലെ തോടുകൾ കാടുമുടിയ നിലയിൽ. ഉത്തരവാദി നഗരസഭ. കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി.
മാനന്തവാടി.കാലവർഷം ആരംഭിച്ചിട്ടും മാനന്തവാടി നഗരസഭയിലെ ഭൂരിഭാഗം തോടുകളൂം ഉപതോടുകളും കട് വളർന്ന് മഴവെള്ളം ഒഴുകി പോകാൻ കഴിയാത്ത വിധം അടഞ്ഞുകിടക്കുന്നതിനാൽ അടിയന്തമായി തോടുകൾ വ്യത്തിയാക്കുന്നതിനാവശ്യമായ നടപടി കൈകൊള്ളണമെന്ന് മനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തോടുകൾ വൃത്തിയാക്കുന്നതിൽ വലിയ വിഴ്ചയാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞകാലകളിൽ ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരുടെ സഹകരണത്തോടെയായിരുന്നു വ്യത്തിയാക്കിയിരുന്നത്.
എന്നാൽ ഇപ്പോഴത്തെ സാഹചര്യം മറിക്കടക്കുന്നതിനായി കാട് വെട്ടുന്ന യന്ത്രമുപയോഗിച്ച് എളുപ്പത്തിൽ പ്രവൃത്തി പൂർത്തിയാക്കമെന്നിരിക്കിക്കേ നഗരസഭ ഇതിനു തയ്യാറായില്ല. ഇതുമൂലം കൂടുതൽ കൃഷിസ്ഥലങ്ങൾ വെള്ളത്തിനടിയിലാകാനുംയും കൃഷി നശിക്കാനും ഇടയാക്കും.
കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന ഉത്തരം വിഷയകളിൽ നഗരസഭ ഇടപെടാതെ മൗനം പാലിക്കുന്നത് കർഷകദ്രോഹമാണ്.
കഴിഞ്ഞവർഷങ്ങളിലെ പ്രളയവും കാറ്റും രോഗവ്യാപനപും മൂലം കൃഷി നശിച്ചതിലൂടെ
നട്ടെല്ലോടിഞ്ഞ കർഷകർക്ക് അതികൃതരുടെ അനാസ്ഥ മൂലം വെള്ളം കയറി കൃഷി നശിക്കുന്നതോടെ ദുരിതകാലമാണ് സമ്മാനിക്കുന്നത്.
കഴിഞ്ഞ മാസം ഉണ്ടായ കാലവർഷ കെടുതിയിൽ കൃഷി നശിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ നഗരസഭ ഇടപെട്ടിട്ടില്ല.
കർഷക വഞ്ചനക്കെതിരെ നഗരസഭ ഭരണ സമിതിക്കെതിരെ പൊതു വിചാരണ നടത്തുമെന്നും കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസൺ കണിയാരം അറിയിച്ചു.
Leave a Reply