ടാറിംഗ് പ്രവർത്തികൾ തുടങ്ങുന്നതിന് അനുമതി തേടി മാനന്തവാടി നഗരസഭ
മാനന്തവാടി: പൊതു തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ, ടാറിംഗ് പ്രവർത്തികൾ ചെയ്യാൻ അനുമതി തേടി മാനന്തവാടി നഗരസഭ. ഇലക്ഷൻ കമ്മീഷനോടും ജില്ലാ കളക്ടറോടുമാണ് നഗരസഭ ഭരണ സമിതി അനുമതി തേടിയത്.
സാധാരണയായി മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് പഞ്ചായത്തുകളിൽ റോഡ് ടാറിംഗും മറ്റ് അനുബന്ധ പ്രവൃത്തികളും നടക്കുന്നത്. ടെണ്ടർ നടപടികളും എഗ്രിമെന്റും പൂർത്തിയാക്കി. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ ടാറിംഗ് പ്രവർത്തികൾ തുടങ്ങുന്നതിന് പറ്റാത്ത സാഹചര്യമായി.
ഈ സാഹചര്യത്തിലാണ് ടാറിംഗ് പ്രവർത്തികൾ നടത്തുന്നതിന് മാനന്തവാടി നഗരസഭ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ജില്ലാ കലക്‌ടറുടെയും അനുമതി തേടിയത്. മൂന്ന് കോടിയോളം രൂപയുടെ ടാറിംഗ് പ്രവർത്തഞങ്ങളാണ് നഗരസഭയിലുള്ളത്. അനുമതി ലഭിച്ചാൽ നഗരസഭയിലെ പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകൾക്ക് മോചനമാകും.





Leave a Reply