May 8, 2024

മെഡിക്കല്‍ കോളേജിനായി വൈത്തിരി താലൂക്കില്‍ മാത്രം ഭൂമി അന്വേഷിക്കുന്നത് ദുരൂഹമെന്ന് സി. അഷ്റഫ്.

0
മാനന്തവാടി;മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജില്ലക്കായി അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ സ്ഥലത്തിന് പകരം വൈത്തിരിതാലൂക്കില്‍ തന്നെ ഭൂമി അന്വേഷിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണേന്നും ജില്ലയില്‍ സര്‍ക്കാര്‍ കൈവശമുള്ള ഭൂമി മെഡിക്കല്‍ കോളേജിനായി പയോഗപ്പെടുത്തണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മാനന്തവാടി ബ്ലോക് പഞ്ചായത് പ്രസിഡന്‍ുമായ സി അഷ്‌റഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പുറത്തിറക്കിയ നോട്ടീസിലാണ് വൈത്തിരിതാലൂക്കിലെ സ്വകാര്യ ഭൂവുടമകളില്‍ നിന്നും മെഡിക്കല്‍ കോളേജിനായി സ്ഥലം വില്‍പ്പന നടത്താന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്.മാനന്തവാടി ടൊണിനോട് ചേര്‍ന്ന് അനപുകുത്തിയില്‍ 42 ഏക്കര്‍ ഭൂമിയും തൊണ്ടര്‍നാട് വില്ലേജില്‍ 40 ഏക്കര്‍ ഭൂമിയും വെസ്റ്റഡ് ഫോറസ്റ്റായി സര്‍ക്കാര്‍ കൈവശമുണ്ട്.വെസ്റ്റഡ് ഫോറസ്റ്റ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പകരം ഇരട്ടി ഭൂമി വനത്തിനായി നല്‍കണമെന്നാണ് ചട്ടം. ഇതിനായി മംഗലശ്ശേരി മലയില്‍ റവന്യു ഭൂമിയായി വനത്തിനോട് ചേര്‍ന്ന് തന്നെ 300 ഏക്കറോളം ഭൂമിയുണ്ട് ഈ ഭൂമി വനം വകുപ്പിന് കൈമാറി സ്വകാര്യ ഭൂമിക്ക് ചുറ്റുമായുള്ള വെസ്റ്റഡ് ഫോറസ്റ്റ് മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കണം.മെഡിക്കല്‍ കോളേജിനായി സ്ഥിരം കെട്ടിടങ്ങള്‍ പൂര്‍ത്തിയാവും വരെ നല്ലൂര്‍ നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിനോട് ചേര്‍ന്നുള്ള ഏഴോക്കറോളം ഭൂമി പ്രയോജനപ്പെടുത്തി കോളേജിന്റെ പ്രവര്‍ത്തനം ജില്ലാ ആശുപത്രിയെക്കൂടി ഉപയോഗപ്പെടുത്തി നല്ലൂര്‍നാട്ടില്‍ തുടങ്ങണമെന്നും സി അഷ്‌റഫ് ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജിനായി സ്ഥിരം കെട്ടിടം വരുന്നതോടെ നല്ലൂര്‍നാടില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ക്യാന്‍സര്‍ സെന്ററിനായി പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *