April 24, 2024

ഫാർമസിസ്റ്റുകൾ ഡിഎംഒ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

0
Eiqo5t41627.jpg
മാനന്തവാടി :വയനാട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിയമ ലംഘന നടപടിയ്ക്കും, ഫാർമസിസ്റ്റ് വിരുദ്ധ നിലപാടിനുമെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ( കെപിപിഎ) സംസ്ഥാന കമ്മിറ്റിയുടെ œനേതൃത്വത്തിൽ ഡി എം ഒ ഓഫീസിലേയ്ക്ക് മാർച്ചും , ധർണ്ണയും നടത്തി.കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.പി.കുഞ്ഞുമോൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി .ടി. ഷുഹൈബ്, കെ.വി. പങ്കജാക്ഷൻ, ജയൻ കോറോത്ത്, പ്രസൂൺ ബാബു .പി, ടി.പി. രാജീവൻ,എം.ആർ മംഗളൻ, പി.ഷറഫുന്നീസ, എൽസൻ പോൾ എന്നിവർ സംസാരിച്ചു.
ഗാന്ധി പാർക്കിന്ന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിന് എം.ഹിരോഷി,എൻ.സിനീഷ്, സാജിദ് മൂസ, ലൈലാ പോൾ, ശ്രീവിദ്യ.വി.യം. ടി.വി.ഗംഗാധരൻ, വസന്തകുമാരി.കെ എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രീയമായി മരുന്നിനെപറ്റി പഠിച്ച ഫാർമസിസ്റ്റുമാരെ മാറ്റിനിർത്തി , ഫാർമസിസ്റ്റുമാരല്ലാത്ത ജീവനക്കാരെ കൊണ്ട് മരുന്ന് ഡിസ്പെൻസ് ചെയ്യിക്കുവാനുള്ള വയനാട് ഡിഎംഒ യുടെ നിർദേശവും , പ്രവർത്തനവും ഔഷധ, ഫാർമസി നിയമങ്ങളുടെയും ഹൈക്കോടതി ഉത്തരവിന്റെയും ലംഘനമാണ്.
ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ട് 1940, റൂൾസ്- 1945, ഫാർമസി ആക്ട് – 1948 എന്നീ നിയമ വ്യവസ്ഥകളും ഹൈക്കോടതി വിധികളും ഫാർമസിസ്റ്റ്മാരിലൂടെ മാത്രമേ ശാസ്ത്രീയമായി മരുന്ന് വിതരണം ചെയ്യാവൂ എന്ന് കൃത്യമായി വിവക്ഷിക്കുന്നുണ്ട്. ആയതിനാൽ ഈ നിയമവിരുദ്ധ ഉത്തരവ് പിൻവലിക്കുകയോ, ഇല്ലെങ്കിൽ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ മരുന്ന് വിതരണത്തിന്ന് നിയമപരമായി അർഹതപ്പെട്ടിട്ടുള്ള ഫാർമസിസ്റ്റുമാരെ നിയമിക്കുകയോ ചെയ്യണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) അവശ്യപ്പെട്ടു.
പ്രസ്തുത ഉത്തരവിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം മരുന്നുകളും അതിവ ശ്രദ്ധയോടെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കേണ്ടുന്ന ആന്റിബയോട്ടിക് മരുന്നുകൾ , വേദനാ സംഹാരികൾ, വിവിധ വിഭാഗങ്ങളിൽ പെടുന്ന ജീവിത ശൈലീ രോഗ മരുന്നുകൾ എന്നിവയാണ്.
ആന്റിബയോടിക് മരുന്നുകൾ അതീവ ശ്രദ്ധയോടെ ഡോക്ടർമാരുടെ കർശന നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കണമെന്നും, ആന്റിബയോടിക് റസിസ്റ്റൻസ് വിഷയത്തിൽ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ വകുപ്പ്, മരുന്ന് വിതരണതിന്ന് യോഗ്യത നേടാത്ത ഇതര ജീവനക്കാരിലൂടെ ആന്റിബയോട്ടിക്കുകൾ യഥേഷ്ടം വിതരണം ചെയ്യാമെന്ന് നിർദ്ദേശിക്കുന്നത് നിയമ വ്യവസ്ഥയ്ക്കും, സാമാന്യ നീതിക്കും വിരുദ്ധമാണ്.
സംസ്ഥാനത്ത് മരുന്ന് വിതരണത്തിന് ശാസ്ത്രീയമായ യോഗ്യത നേടിയ 80,000 ൽ പരം രജിസ്ട്രേഡ് ഫാർമസിസ്റ്റുമാർ നിലവിലുണ്ട്. കൂടാതെ സർക്കാർ, സർക്കാർ അംഗീകൃത ഫാർമസി കോളേജുകളിൽ നിന്നും ആയിരക്കണക്കിന് പേർ ഒരോ വർഷവും യോഗ്യത നേടി പുറത്ത് വരുന്നുണ്ട് , ഇവരെ നോക്കുകുത്തികളാക്കി , മരുന്ന് വിതരണം ഇതര ജീവനക്കാർ നടത്തണമെന്ന് പറയുന്നത് അനീതിയും, നിയമവിരുദ്ധവുമാണെന്നും, അശാസ്ത്രീയമായ മരുന്ന് വിതരണം പൊതുജനാരോഗ്യത്തിന്ന് ഭീഷണിയാണെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *