നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി തടയുന്നത് ശരിയല്ലന്ന് ആം ആദ്മി പാർട്ടി.
ഉരുൾ പൊട്ടലും മണ്ണിടിച്ചൽ ഭീഷണിയും നേരിട്ടു എന്ന കാരണത്താൽ മാനന്തവാടി നഗര സഭയിലെ ഒന്നും രണ്ടും മൂന്നും ഡിവിഷനുകളായ പിലാക്കാവ് പഞ്ചാര കൊല്ലി ജെസ്സി എന്നിവിടങ്ങളിൽ ബിൽഡിംഗ് പെർമിറ്റ് നൽകുന്ന നടപടി നിർത്തിവെച്ചത് പുന പരിശോധിക്കണമെന്ന് ആം ആദ്മി പാർട്ടി മാനന്തവാടി മണ്ഡലം വാർത്ത കുറിപ്പിൽ ആവശ്യപ്പട്ടു
കൃത്യമായ പഠനമോ നിഗമനമോ ഇല്ലാതെ ഊഹപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ബന്ധപ്പെട്ടവർ തീരുമാനമെടുത്തത്
എന്നിരിക്കെ സാധരണക്കാരായ പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളെയടക്കം വലയ്ക്കുന്ന പ്രസ്ഥുത നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകാനാണു ഉദ്ദേശമെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ പാർട്ടി ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Leave a Reply