ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ ധർണ്ണ നടത്തി
കൽപ്പറ്റ: വയനാട് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടവയൽ പുളിയംപറമ്പിൽ ബെന്നിയുടെ കുടുംബത്തിന് സർക്കാർ 50 ലക്ഷം രൂപയുടെ ധനസഹായം നൽകുക, കടങ്ങൾ എഴുതിത്തള്ളുകയും ആശ്രിതർക്ക് ജോലി നൽകുകയും ചെയ്യുക വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള വേലികളിൽ തകർന്നു കിടക്കുന്ന മുഴുവൻ ഭാഗങ്ങളും അടിയന്തരമായി പുനർനിർമ്മിക്കുക, വന്യജീവി ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച മുഴുവൻ ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യുക.
കാടും നാടും പൂർണമായും വേർതിരിക്കുക. വനത്തിന് പുറത്തിറങ്ങുന്ന മുഴുവൻ വന്യജീവികളെയും വെടിവെച്ചു കൊല്ലുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് കർഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷക കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് E. P. ഫിലിപ്പ്കുട്ടി ഉദ്ഘാടനം ചെയ്തു.
വയനാടൻ ജനതയെ പ്രതിഫലം നൽകാതെ കുടിയൊഴിപ്പിക്കാൻ ഉള്ള വനവകുപ്പിന്റെ ആസൂത്രണ നീക്കത്തിനെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിനോയ് കാരക്കുന്നേൽ അധ്യക്ഷത വഹിച്ചു. പി. കെ. രാജീവൻ, ജോയ് മണ്ണാർതോട്ടം, ബിജു പൈനാടത്ത്, ഫ്രാൻസിസ് നീർവാരം, വിൻസെന്റ് ചീക്കല്ലൂർ, ജോസ് വിരിപ്പാമറ്റം എന്നിവർ പ്രസംഗിച്ചു.





Leave a Reply