വിംസിൽ നേഴ്സുമാരുടെ സമരം ശക്തമാവുന്നു: 12 മുതൽ പണിമുടക്ക്.
കൽപ്പറ്റ::നഴ്സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് വയനാട് മേപ്പാടി ഡി.എം.വിംസ് & ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു.യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ച്ച മാനേജ്മെന്റ് പ്രതിനിധികള്‍ സംഘടനാ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അശുപത്രിയിലെ മുഴുവന്‍ നഴ്സിംഗ് ജീവനക്കാരും പൂര്‍ണ്ണമായും പണിമുടക്കി ആശുപത്രി ഉപരോധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിഎം വിംസ് ആൻഡ് ആസ്റ്റർ വയനാട് സ്പെഷാലിറ്റി ആശുപത്രിയിലെ നഴ്സുമാർ ഹ്യൂമൺ റിസോഴ്സ് മാനേജരുടെ കാര്യാലയം ഉപരോധിച്ചാണ് സമരം തുടങ്ങിയത്.
ഏപ്രിൽ 23 ലെ സർക്കാർ വിജ്ഞാപന പ്രകാരം വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നഴ്സുമാരുടെ സമരം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിലാണ് നഴ്സുമാർ ഉപരോധം നടത്തിയത്. തുടർന്ന്.
സമരം ഒത്തുതീർക്കുന്നതിനു ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ യു.എൻ.എ ജില്ലാ സെക്രട്ടറി എൻ.കെ. ജാനേഷ്, യൂണിറ്റ് പ്രസിഡന്റ് ലോവിൻ, സെക്രട്ടറി നിഖിൽ എന്നിവരുമായി നടത്തിയ ചർച്ച വിജയിച്ചില്ല. സർക്കാർ വിജ്ഞാപനത്തിനെതിരേ പ്രൈവറ്റ് മെഡിക്കൽ കോളജ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ തീർപ്പുണ്ടായ ശേഷം വേതന വർദ്ധനവിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചത്. എന്നാൽ വിജ്ഞാപനമിറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും വേതനം പുതുക്കാത്തതിനു ന്യായീകരണമില്ലെന്നു നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ വാദിക്കുന്നു.
ഏപ്രിൽ 23 ലെ സർക്കാർ വിജ്ഞാപന പ്രകാരം വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നഴ്സുമാരുടെ സമരം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത വിധത്തിലാണ് നഴ്സുമാർ ഉപരോധം നടത്തിയത്. തുടർന്ന്.
സമരം ഒത്തുതീർക്കുന്നതിനു ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ യു.എൻ.എ ജില്ലാ സെക്രട്ടറി എൻ.കെ. ജാനേഷ്, യൂണിറ്റ് പ്രസിഡന്റ് ലോവിൻ, സെക്രട്ടറി നിഖിൽ എന്നിവരുമായി നടത്തിയ ചർച്ച വിജയിച്ചില്ല. സർക്കാർ വിജ്ഞാപനത്തിനെതിരേ പ്രൈവറ്റ് മെഡിക്കൽ കോളജ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ തീർപ്പുണ്ടായ ശേഷം വേതന വർദ്ധനവിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് മാനേജ്മെന്റ് പ്രതിനിധികൾ സ്വീകരിച്ചത്. എന്നാൽ വിജ്ഞാപനമിറങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും വേതനം പുതുക്കാത്തതിനു ന്യായീകരണമില്ലെന്നു നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ വാദിക്കുന്നു.
Leave a Reply