സ്വകാര്യ ക്വാറിക്കും ക്രഷറിനുമെതിരെ കരിമ്പാലന്‍ കോളനി വാസികള്‍: നാളെ വാഹനങ്ങള്‍ തടയും
കല്‍പ്പറ്റ:സ്വകാര്യ ക്വാറിക്കും ക്രഷറിനുമെതിരെ കരിമ്പാലന്‍ കോളനി വാസികള്‍. വെങ്ങപ്പള്ളി പഞ്ചായത്തിലെ കരിമ്പാലൻ കോളനിയ്ക്കടുത്താണ്
സ്വകാര്യ ക്വാറിയും ക്രഷറും പ്രവർത്തിയ്ക്കുന്നത്. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി അടച്ചുപൂട്ടിയക്വാറി/ക്രഷർ യൂണിറ്റിന് ജനങ്ങളുടെ വ്യാപക പ്രതിഷേധം അവഗണിച്ചു കൊണ്ടാണ് ഇപ്പോഴത്തെ പഞ്ചായത്തു ഭരണസമിതി വീണ്ടും 2018 ജനുവരിയിൽ പ്രവർത്തനാനുമതി നൽകിയത്. യാതൊരു നിയമങ്ങളും നിയന്ത്രണങ്ങളും പാലിയ്ക്കാതെയാണ് രാത്രി കാലങ്ങളിലും ഇത് പ്രവർത്തിക്കുന്നത്. ക്വാറിയും ക്രഷറും പ്രദേശവാസികളുടെ സ്വൈര്യ ജീവിതം തകർത്തു കൊണ്ടിരിയ്ക്കുകയാണ്.
കടുത്ത അന്തരീക്ഷമലിനീകരണം കോളനിക്കാര്‍ക്കിടയിൽ പലവിധ രോഗങ്ങൾക്ക് കാരണമാകുന്നു. ഗ്രാമീണ റോഡുകളിൽ നിരോധിച്ചിട്ടുള്ള കൂറ്റൻ ട്രക്കുകളും ടിപ്പറുകളും നിരന്തരം കരിങ്കൽ ഉല്പന്നങ്ങളുമായി തലങ്ങും വിലങ്ങും പായുന്നത് മൂലം ജനങ്ങൾക്ക് റോഡിൽ കൂടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അനിയന്ത്രിത ഖനനം പ്രദേശത്തെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചിരിയ്കുന്നു. വേനൽ എത്തും മുൻപേ കിണറുകളിൽ വെള്ളം അസാധാരണമാം വിധം താഴുന്നു. കഴിഞ്ഞ മഴക്കാലത്ത് ക്വാറി പരിസരങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. നിരന്തരം പരാതി പെട്ടിട്ടും ജില്ലാ ഭരണകൂടമോ പഞ്ചായത്തോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ക്വാറിയിലെ അത്യുഗ്ര സ്‌ഫോടനങ്ങൾ മൂലം ഞങ്ങളുടെ വീടുകൾ കുലുങ്ങുകയും വിള്ളലുകൾ ഉണ്ടാകുകയും ചെയ്യുന്നു .
കാലങ്ങളായി വെങ്ങപ്പള്ളി പഞ്ചായത്തു ക്വാറി മാഫിയയുടെ പിടിയിലാണ്.പ്രളയത്തിന് ശേഷം ജില്ലയിൽ തുറന്ന ആറ് ക്വാറികളിൽ മൂന്നും എല്ലാ വാർഡുകളിലും മണ്ണിടിച്ചിൽ ഉണ്ടായ വെങ്ങപ്പള്ളി പഞ്ചായത്തിലാണ്. അഞ്ചാം വാർഡിൽ രണ്ടു ക്വാറി ക്രഷർ യൂണിറ്റുകളാണ് പ്രവർത്തിയ്ക്കുന്നത്. കാലങ്ങളായി നടക്കുന്ന അനിയന്ത്രിത ഖനനം ഇനിയും തുടരാൻ അനുവദിക്കരുത്. . ജനങ്ങളുടെ നിരന്തര പരാതികൾക്ക് യാതൊരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ കാരിബാലൻ സമുദായ ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നാളെ രാവിലെ 9 മണിമുതൽ ക്വാറി/ ക്രഷർ യൂണിറ്റുകളിൽ നിന്നുള്ള വണ്ടികൾ പൊന്നടയിൽ തടയും.
Leave a Reply