ഹവിൽദാർ വി.വി. വസന്തകുമാറിന് നാടിന്റെ അന്ത്യാഞ്ജലി: മൃതദേഹം തൃക്കൈപ്പറ്റയിലേക്ക് കൊണ്ടുപോയി.
സി.വി. ഷിബു.
കൽപ്പറ്റ:
2.30 ഓടെയാണ് എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ ഹവിൽദാർ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനതാവാളത്തിൽ എത്തിച്ചത്
.
മലപ്പുറം ജില്ല കളക്ടർ അമിത് മീണ മന്ത്രിമാരായ ഇ പി ജയരാജൻ .കെ ടി ജലീൽ .എ കെ ശശീന്ദ്രൻ ,അൽഫോൺസ് കണ്ണന്താനം എന്നിവർ ചേർന്നാണ് സംസ്ഥാന ബഹുമതികളോടെയാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത് ….
തുടർന്ന് സൈനിക വാഹനത്തിൽ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയിൽ റോഡ് മാർഗ്ഗം ജില്ലയിലേക്ക് പുറപെട്ടു ….
കോഴിക്കോട് ജില്ല അധിർ ത്തിയായ തൊണ്ടയാട് കോഴിക്കോട് ജില്ലാ കളക്ടറും വിലാപയാത്രയിൽ പങ്ക് ചേർന്നു …..
വസന്തകുമാറിന്റെ വസതിയിലേക്കാണ് ആദ്യം മൃതദേഹം എത്തിച്ചത് ……
വികാരഭരിതമായ രംഗങ്ങളാണ് വീട്ടിൽ കാണാൻ കഴിഞ്ഞത് 9 ദിവസം മുൻപ് അവധി കഴിഞ്ഞ് മടങ്ങിയ വസന്തകുമാറിന്റെ ചേതനയറ്റ ശരീരമാണ് ഇന്ന് വീട്ടിലെത്തിയത് ….
ധീരനായ പുത്രന് അന്ത്യ ചുംബനം നൽകി അമ്മ ശാന്തയും പ്രാണന് തുല്ല്യമായി സ്നേഹിച്ച ഭർത്താവിനെ ഒന്ന് തലോടി ഭാര്യ ഷീനയും പൊട്ടിക്കരഞ്ഞു. …..
അടുത്ത അവധിക്ക് അച്ചന്റെ വരവും കാത്തിരുന്ന മക്കളായ അനാമികയ്ക്കും. അമൃതിനും അച്ചന്റെ ചേതനയറ്റ ശരീരീരമാണ് കാണാനായത് …
മന്ത്രിമാരും മറ്റു ജനപ്രതിനിധികളും കുടുംബത്തെ ആശ്വസിപ്പിച്ചു. …..
ശോഖമൂഖ മായ അന്തരീക്ഷമാണ് വീട്ടിലുണ്ടായിരുന്നത് …
തുടർന്ന് വസന്തകുമാർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്കിടി എൽ പി സ്കൂളിൽ പൊതു ദർശനത്തിന് വച്ചു ……
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് പേർ രാജ്യത്തിന്റെ പ്രിയ പുത്രന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു ….തുടർന്നാണ് തൃക്കൈപ്പറ്റ മുക്കം കുന്ന് തറവാടിലേക്ക് വസന്തകുമാറിന്റെ ഭൗതിക ശരീരം കൊണ്ട് പോയത്.,,,,
Leave a Reply