ഗോത്രവര്‍ഗ മേഖലയിലെ തനത് ഭക്ഷ്യസംസ്‌കാരം വീണ്ടെടുക്കണം: സ്പീക്കർ

പ്രത്യേക ലേഖകൻ
തിരുവനന്തപുരം : ഗോത്രവര്‍ഗ മേഖലകളില്‍ തനതായ കൃഷിരീതികള്‍ അവലംബിക്കണമെന്നും ഊരുകളില്‍ തൊഴിലും അതിലൂടെ വരുമാനവും ഉണ്ടാകണമെന്നും നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ്.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഗോത്രവര്‍ഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യസംസ്‌കാരം വീണ്ടെടുക്കലും എന്ന വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച 'തനിമ' ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍ .
തനത് ഗോത്രവര്‍ഗ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'മില്ലറ്റ് വില്ലേജ്' പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഊരുകളിലെ ഭക്ഷ്യ ഭദ്രതയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ഇടപെടലുകള്‍ വേണമെന്നും സ്പീക്കര്‍ പറഞ്ഞു.
ഭക്ഷ്യ,കൃഷി,പട്ടികജാതി വികസന വകുപ്പുകളുടെ ഏകോപനത്തിലൂടെ തനതായ ഭക്ഷ്യസംസ്‌കാരം വീണ്ടെടുക്കാന്‍ ശ്രമിക്കണമെന്നും തനത് കൃഷിരീതികളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും രേഖയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും പകരം ഗോത്ര വര്‍ഗക്കാര്‍ക്ക് ആവശ്യമായ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
കേരളത്തില്‍ 36 ആദിവാസി ഊരുകളില്‍ നേരിട്ട് പൊതുവിതരണ സംവിധാനങ്ങളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഇത് സ്ഥിരം സംവിധാനമാക്കി സര്‍ക്കാര്‍ ഉടന്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഗോതമ്പിനു പകരം അഞ്ച് കിലോ ആട്ട ഗോത്ര മേഖലകളില്‍ വിതരണം ചെയ്യാന്‍ പൊതുവിതരണ വകുപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദഗ്ധരുമായ ഡോ. റ്റി.ആര്‍ സുമ, ഡോ. സി.എസ് ചന്ദ്രിക, സിന്ദു സാജന്‍, സി. ജയകുമാര്‍ എന്നിവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി. ബി. രാജേന്ദ്രന്‍ മോഡറേറ്ററായി.
പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍, പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ഡോ. ഡി. സജിത്ത് ബാബു, റേഷനിംഗ് കണ്‍ട്രോളര്‍ എസ്.കെ. ശ്രീലത, ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍മാരായ കെ. ദിലീപ് കുമാര്‍, എം വിജയലക്ഷ്മി, കെ.എസ് ശ്രീജ, പി. വസന്തം, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.



Leave a Reply