മെയ്യുരുക്കി ജീവിതം പടുത്തുയർത്തിയവർ; ഇന്ന് സാർവദേശീയ തൊഴിലാളി ദിനം
കൽപ്പറ്റ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടങ്ങളെയും അവകാശങ്ങളെയും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം കൂടി. സുരക്ഷിതമായ തൊഴിലിടം, മാന്യമായ വേതനം എന്നീ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണയിലാണ് ഈ വർഷവും അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത്.
വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകളാണ് ഓരോ മെയ്ദിനവും ഓർമ്മിപ്പിക്കുന്നത്. 1886 മേയ് ഒന്നിനാണ് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിയത്. തുടര്‍ന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ നേടുന്നതിനുമായി നടത്തിയ പോരാട്ടത്തിലുണ്ടായ ആ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായി 1890 മുതലാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഔദ്യോഗികമായി ആചരിക്കാന്‍ ആരംഭിച്ചത്.





Leave a Reply