April 25, 2026

പക്ഷി മേളയിൽ പാടിയും പറഞ്ഞും ബാവുൾ ഗായിക ശാന്തിപ്രിയ

0
site-psd-290
By ന്യൂസ് വയനാട് ബ്യൂറോ

ശാന്തി പ്രിയ പാടിയും പറഞ്ഞും പക്ഷി മേളയെ സംഗീത സാന്ദ്രമാക്കി.പ്രശസ്ത സാഹിത്യകാരനും നാടക പ്രവർത്തകനുമായ കനവ് ബേബിയുടെ മകൾ ശാന്തിപ്രിയ ഇന്ന് അറിയപ്പെടുന്ന ഭാവുൾ ഗായികയാണ്.പക്ഷി മേളയുടെ ഒന്നാം ദിവസം വേദി ഗീതാഞ്ജലിയിൽ ജ്ഞാന ഗാനങ്ങൾ തീർത്ത് ബാവുൾ ഗായിക ശാന്തിപ്രിയ.പ്രകൃതിയെ കുറിച്ചും മനുഷ്യനെ കുറിച്ചും, ഭൂമിയെ കുറിച്ചും സംസ്കാരത്തെ കുറിച്ചും കിളികളെ കുറിച്ചും പാടി പട്ടിലൂടെ കാണികളുടെ മനസിലേക്കിറങ്ങി ശാന്തി പ്രിയയുടെ ഈണങ്ങൾ.കേരളത്തിലെ ഏക ബാവുൾ ഗായികയായ ശാന്തിപ്രിയ വയനാട് ജില്ലക്കാരിയാണ്.പ്രശസ്ത ഗായിക പാർവതി ബൗളിന്റെ കീഴിൽ പരമ്പരാഗത ഗുരു ശിഷ്യ പരമ്പരയിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്

 

ഇ­ന്ത്യൻ നാ­ടോ­ടി സം­സ്‌­കാ­ര­ത്തി­ലെ അവ­ധൂ­ത­പാ­ര­മ്പ­ര്യ­മു­ള്ള ഒരു­വി­ഭാ­ഗ­മാ­ണ്‌ ബാ­വുൾ സമുദായം.ഇവ­രു­ടെ സം­ഗീ­ത­ത്തി­നാ­ണ്‌ ബാ­വുൾ ­സം­ഗീ­തം­ എന്ന്‌ പറ­യു­ന്ന­ത്‌. ­ബാ­വു­ലു­കൾ­ക്ക്‌ ബൗ­ദ്ധ-വൈ­ഷ്‌­ണവ-സൂ­ഫി-താ­ന്ത്രി­ക്ക്‌ ദർ­ശ­ന­ങ്ങൾ­ക്ക­നു­സ­രി­ച്ചു­ള്ള വ്യ­ത്യാ­സ­ങ്ങ­ളു­ണ്ട്‌. അതി­ന­നു­സ­രി­ച്ച്‌ പതി­നാ­യി­ര­ക്ക­ണ­ക്കി­ന്‌ പാ­ട്ടു­ക­ളു­മു­ണ്ട്. അടു­ത്ത­കാ­ലം വരെ ജീ­വി­ച്ചി­രു­ന്ന ലാ­ലൻ ഫക്കീർ എന്ന കവി­യാ­ണ്‌ നി­ല­വി­ലു­ള്ള എൺ­പ­ത്‌ ശത­മാ­ന­ത്തോ­ളം പാ­ട്ടു­കൾ എഴു­തി­യി­ട്ടു­ള്ള­ത്‌. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.പക്ഷി മേളയിലെ
വിവിധ സംവാദങ്ങളും പ്രദർശനങ്ങൾക്കുമൊടുവിൽ സംസ്കാരീക സന്ധ്യയിലെ ഈണങ്ങൾ
എല്ലാവരും ഏറ്റെടുത്തു, വട്ടക്കളിയും ആല ടീമിന്റെ പാവ നാടകാവതരണങ്ങളും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *