March 28, 2024

വ്യാജരേഖ ചമച്ച് വായ്പാത്തട്ടിപ്പ് നാല് പേര്‍ അറസ്റ്റില്‍ : അടക്കാനുള്ളത് 1.38 കോടി രൂപ.

0
Img 20181108 Wa0030
വ്യാജരേഖ ചമച്ച് വായ്പാത്തട്ടിപ്പ് നാല് പേര്‍ അറസ്റ്റില്‍ 
സുല്‍ത്താന്‍ബത്തേരി: വ്യാജരേഖ ചമച്ച് വായ്പാതട്ടിപ്പ് നടത്തിയ നാല് പേര്‍ അറസ്റ്റില്‍. ബത്തേരി എസ് ബി ടി ബാങ്കില്‍ നിന്നും 60.38 ലക്ഷം രൂപ വായ്പയെടുത്ത കേസിലാണ് അറസ്റ്റ്. നിലവില്‍ 1.38 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പാട്ടവയല്‍ സ്വദേശികളായ അലവിക്കുട്ടി (63), പ്രകാശന്‍ (48), പന്തല്ലൂര്‍ നോബിള്‍ (37), പ്രേമരാജന്‍ (52) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അലവിക്കുട്ടി പത്ത്‌ലക്ഷം രൂപയും, പ്രകാശന്‍ ആറ് ലക്ഷം രൂപയും, നോബിള്‍ പതിമൂന്ന് ലക്ഷം രൂപയും, പ്രേമരാജന്‍ 8 ലക്ഷം രൂപയുമാണ് ലോണെടുത്തത്. മറ്റ് പ്രതികള്‍ 31.38 ലക്ഷം രൂപയും വായ്പയായി എടുത്തു. ഇല്ലാത്ത സ്ഥലത്തിന്റെ പട്ടയം, അടങ്കല്‍, കൈവശാവകാശരേഖകള്‍, കുടിക്കടം എന്നിങ്ങനെയുള്ള രേഖകള്‍ പന്തല്ലൂര്‍ വില്ലേജ് ഓഫീസ്, പന്തല്ലൂര്‍ താലൂക്ക് ഓഫീസ്, രജിസ്റ്റാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ശരിയായ രേഖകളാണെന്ന വ്യാജേനയാണ് ബത്തേരി എസ് ബി ടി ബാങ്കില്‍ സംഘം ഹാജരാക്കിയത്. 2009-ലാണ് സംഭവം. ബാങ്ക് അധികൃതരുടെ ഒത്താശയോടെ ലോണ്‍ കൈപ്പറ്റുകയും തുടര്‍ന്ന് അടക്കാതിരിക്കുകയും, 1.33 ലക്ഷം രൂപ കുടിശികയാവുകയുമായിരുന്നു. തുടര്‍ന്ന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 2016-ല്‍ സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷനില്‍ ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് തമിഴ്‌നാട്ടിലെ വിവിധ ഓഫീസുകളിലടക്കം നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ വ്യാജമാണെന്ന കാര്യം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *