എം.പി. വീരേന്ദ്രകുമാർ എം.പി. യുടെ മൃതദേഹം രാവിലെ കൽപ്പറ്റയിലെത്തിക്കും: സംസ്കാരം വൈകുന്നേരം അഞ്ച് മണിക്ക്
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും
മുൻ കേന്ദ്ര മന്ത്രിയും
മാതൃഭൂമി എം.ഡിയുമായ എം.പി വീരേന്ദ്രകുമാര്‍ നിര്യാതനായി. . 83 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ന്
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭ എം.പിയുമാണ്.
ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. സ്ഥാനമേറ്റെടുത്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു 1936 ജൂലൈ 22 ന് കല്പറ്റയില്‍ ജനനം. എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനാണ്. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.
അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
മൃതദേഹം രാവിലെ 11 മണിയോടെ കൽപറ്റയിലെ വീട്ടിലെത്തിക്കും. െൈവ കുന്നേരം അഞ്ച് മണിക്കാണ് സംസ്കാരം .
Leave a Reply