അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് വില്ലനായി, പൊലിഞ്ഞത് അഞ്ച് ജീവനുകൾ; വീണ്ടും നോവായി വയനാട്
കൽപ്പറ്റ: വീണ്ടും നോവായി വയനാട്. മേപ്പാടിയിൽ തുരങ്കപാതയുടെ നിർമ്മാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണിടിഞ്ഞ് അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. കനത്തമഴയിൽ വയനാട്-മേപ്പാടി തുരങ്കപാതയ്ക്ക് സമീപം മീനാക്ഷിപാലത്ത് ഉണ്ടായ മണ്ണിടിച്ചിലിലാണ് നാലുപേരുടെ ജീവൻ നഷ്ടമായത്. ഒമ്പതുപേരെ രക്ഷപ്പെടുത്തി. അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തുരങ്കപാത നിര്‍മ്മാണം നടക്കുന്നയിടത്ത് മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി പ്രതിഭാസമോ കാരണം അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നുമാണ് നിര്‍ദേശം നല്‍കിയിരുന്നത്. ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു ഇത്.
നിർദേശം പാലിക്കുന്നതിലെ പോരായ്മയാണ് മേപ്പാടിയെ ദുരന്തഭൂമിയാക്കിയത്. അതേസമയം മണ്ണിടിച്ചിൽ ദുരന്തത്തിൽ കേസെടുത്ത് മേപ്പാടി പൊലീസ്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമിതമാണെന്നു കലക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നു മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി.
മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ചിലർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. അടിഞ്ഞുകൂടിയ ചെളി മാറ്റിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്ന് രാവിലെയാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികളുടെ ഷെഡ്ഡിലേക്കും വീണിരുന്നു. ഒരു ഷെഡ്ഡ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണിട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.





Leave a Reply