പതിനൊന്ന് വയസ്സുള്ള കുട്ടിയെ കാട്ടാന കുത്തിക്കൊന്നു.: മൃതദേഹം കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിൽ പൊൻ കുഴിയിൽ പതിനൊന്നുകാരൻ കൊല്ലപ്പെട്ടു.
നൂൽപ്പുഴ പൊൻകുഴി കാട്ടു നായ്ക്കകോളനിയിലാണ് സംഭവം. കർണാടകയിലെ മുതുമലയിൽ നിന്നും ബന്ധുവീട്ടിലെത്തിയ മഹേഷാണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയാണ് സംഭവം .വടക്കനാട് നിന്ന് തുരത്തിയ കാട്ടു കൊമ്പനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സംശയമുണ്ടന്ന് നാട്ടുകാർ പറഞ്ഞു.
വിദ്യാർത്ഥിയായ മഹേഷിന്റെ മൃതദേഹം ബത്തേരി ഗവ: താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്താൻ കൊണ്ട് പോവുന്നത് നാട്ടുകാർ തടഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡി.എഫ്.ഒ.യെയും നാട്ടുകാർ തടഞ്ഞ് വെച്ചിരിക്കയാണ്.നാട്ടുകാർ അനുഭവിച്ച് വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.ഇതിനിടെ വടക്ക നാട് പ്രദേശത്ത് ഇന്നലെ രാത്രിയിറങ്ങിയ കാട്ടാനകൾ വൻതോതിൽ കൃഷി നശിപ്പിച്ചു.
Leave a Reply