May 20, 2024

ലഹരിക്കെതിരെ വല വിരിച്ച് എക്‌സൈസ് വകുപ്പ്

0
ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ എക്‌സൈസ് വകുപ്പ് നടപടി ശക്തമാക്കി. ക്രിസ്മസും പുതുവത്സരാഘോഷവും മുന്നിൽക്കണ്ട് സ്‌പെഷ്യൽ ഡ്രൈവ് നടത്താനാണ് തീരുമാനം. ഇതിന് വിവി ധ വകുപ്പുകളുടെയും അതിർത്തികളിൽ അയൽസംസ്ഥാന
ങ്ങളിലെ എക്‌സൈ സ് വകുപ്പിന്റെയും സഹകരണം തേടും. പൊതുജനങ്ങൾക്ക് സംശയകരമായി തോന്നുന്ന ഏതു സാഹചര്യവും വകുപ്പിനെ അറിയിക്കാൻ മുഴുവൻ സമയ ടോൾഫ്രീ
നമ്പർ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തോൽപ്പട്ടി, മുത്തങ്ങ, ബാവലി എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി. തമിഴ്‌നാടുമായി അതിർത്തി പങ്കി ടുന്ന ഇവിടങ്ങളിൽ സ്ഥിര 
മായി ചെക്ക് പോസ്റ്റുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്‌ക്വാഡുകൾ സജീവമാണ്.
രൂപം മാറിവരുന്ന ലഹരി വസ്തുകൾക്കെതിരെ ജാഗ്രത വേണ ം. അനധികൃത
ലഹരി വസ്തുകൾ വാങ്ങി ഉപയോഗിക്കരുതെന്നും വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
എല്ലാ പഞ്ചായത്തുകളിലും നഗര സഭകളിലും പൊതുജന പരാതിപെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.
എ ഡിഎം കെ. അജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ മാസത്തെ
എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ലഹ രിക്കെതിരെ സ്‌കൂളുകളിൽ
ബോധവത്കരണം ശക്തമാക്കാൻ ജനപ്രതിനിധികളുടെ ഇടപ്പെടൽ സഹായിക്കുമെന്ന് അദ്ദേഹം
പറഞ്ഞു. പുതിയകാലത്ത് ലഹരിയുടെ സ്വഭാവം മാറിയിട്ടുണ്ട്. അത്തരം ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ എല്ലാവരുടെയും ശ്രമങ്ങളുണ്ടാവണമെന്നും എഡിഎം ആവശ്യപ്പെട്ടു.
യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈ സ് കമ്മീഷണർ മാത്യൂസ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ ജനപ്രതിനിധി കൾ, വിവിധ വകുപ്പ് ഉ ദ്യോഗസ്ഥർ, സന്നദ്ധ സംഘടന
ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബറിൽ 256 റെയിഡുകൾ നടത്തി. 42 അബ്കാരി കേസുകളും 37 എൻഡിപിഎ സ് കേസുകളും
234 കോട്പാ കേസുകളും രജിസ്റ്റർ ചെയ്തു. 38 ലിറ്റർ കേരള നിർമ്മിത വിദേശ
മദ്യവും 35 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യവും 11 ലിറ്റർ തമിഴ്‌നാട് നിർമ്മിത വിദേശ
മദ്യവും 2.716 കിലോഗ്രാം പുകയില ഉൽപന്നങ്ങളും 7.25 കിലോഗ്രാം പാൻമ സാലയും 168
സ്പാസ്‌മോ പ്രോക്‌സിവോൺ ഗുളികകളും പിടിച്ചെടുത്തു. രണ്ടു വീതം ഓട്ടോറിക്ഷകളും
സ്‌കൂട്ടുറും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ചെക്കു പോസ്റ്റുകളിൽ പതി മൂവായിരത്തോളം വാഹനങ്ങളും പരിശോധിച്ചു. കോട്പാ കേസിൽ 42,700 രൂപ പിഴയിടാക്കി. നാല്
മെഡിക്കൽ ഷോപ്പുകളും 44 വിദേശ മ ദ്യശാലകളും 369 കളളുഷാപ്പുകളും പരിശോധിച്ചു. 144 കോള നികളിൽ സന്ദർശിച്ചു 47 കുട്ടികളെ ജനമൈത്രി പൊലീസിന്റെ നേതൃത്വ
ത്തിൽ തിരികെ സ്‌കൂളിലെത്തിക്കാനും കഴിഞ്ഞു. കോളനികളിലും സ്‌കൂളുകളിലും കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ 65 ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ യുവജനങ്ങളെ ലഹരിയുടെ ഉപയോഗ ത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഫുട്ബോൾ മത്സരങ്ങളും നടത്തി.
ടോൾഫ്രീ നമ്പറുകൾ
155358, 18004252848
സർക്കിൾ ഓഫീസ് : കൽപ്പറ്റ – 202219, സുൽത്താൻ ബത്തേരി – 248190, മാനന്തവാടി –
240012
റെയ്ഞ്ച് ഓഫീസ് : കൽപ്പറ്റ – 208230, സുൽത്താൻ ബത്തേരി – 227227, മാനന്തവാടി –
244923
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *