നീലകണ്ഠനും സൂര്യനും പുതിയ ദൗത്യം: പനമരത്തെ കൊലകൊമ്പനെ തളക്കാൻ ശ്രമം തുടങ്ങി.
പനമരം: കാപ്പുംചാൽ ആറുമൊട്ടം കുന്നിലെ രാഘവൻ എന്ന വൃദ്ധനെ കൊലപ്പെടുത്തിയ കൊലയാളി ആനയെ വരുതിയിലാക്കി മയക്കുവെടി വെച്ച് പിടിക്കാൻ മുത്തങ്ങയിൽ നിന്നും കുങ്കിയ1 നകളെ എത്തിച്ചു. വടക്കനാട് കൊമ്പനെ പിടികൂടി മുത്തങ്ങ ആന പന്തിയിലെത്തിക്കാൻ മുഖ്യ പങ്ക് വഹിച്ച കുങ്കിയാനകളായ നീലകണ്ഠനും സൂര്യനുമാണ് ഉച്ചക്ക് ഒരു മണിയോടെ പനമരത്തെത്തിയത്. രാവിലെ മുതൽ കൊലയാളി ആനയെ കാട്കയറ്റാൻ ശ്രമം തുടങ്ങിയെങ്കിലും ആക്രമണകാരിയായ ആന കൈതക്കൽ പള്ളിയുടെ മൈതാനിക്ക് സമീപം കാട്ടിൽ നിലയുറപ്പിച്ചത് വിനയായി .ആനയെ തുരത്തുന്നതിനിടെ വനപാലകർക്ക് പരിക്കേറ്റിരുന്നു. മാനുവൽ ജോർജ്, എ.കെ സാജൻ, ക്രിസ്റ്റി, വിജയൻ, കാളൻ എന്നിവർക്കാണ് പരിക്കേറ്റത്.പരിസരത്ത് നിരോധനാജ്ഞ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടിയാൽ റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിടാനാണ് ഉത്തരവ്.
Leave a Reply