May 8, 2024

ഭൂമി തട്ടിപ്പ്: അവിഹിത ഇടപാടുകളുടെയും ചുരുളുകൾ അഴിയുന്ന സംഭവമാണന്ന് ഫേസ് ബുക്കിൽ വി.എം. സുധീരൻ.

0
ഭൂമാഫിയകളും ഭൂമി തട്ടിപ്പ് സംഘങ്ങളും സംസ്ഥാന സർക്കാരിൽ നടത്തിവരുന്ന അഴിമതികളുടേയും അവിഹിത ഇടപാടുകളുടെയും ചുരുളുകൾ അഴിയുന്ന സംഭവമാണ് ഇന്ന്  വയനാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ആദിവാസികൾ ഉൾപ്പെടെ പാവങ്ങൾക്ക് നൽകാൻ ഭൂമിയില്ല. അത് പറയുന്ന അധികാരികൾ തന്നെയാണ് ഭരണ സ്വാധീനമുള്ള ഇടനിലക്കാരുമായി ചേർന്ന് റിസോർട്ട് മാഫിയക്ക് വേണ്ടി ഭൂമി തരപ്പെടുത്തി കൊടുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്. ഇതെല്ലാം തെളിവ് സഹിതമാണ് പുറത്തുവന്നിട്ടുള്ളത്.
ഇതിലുൾപ്പെട്ട ഡെപ്യൂട്ടി കളക്ടറെ സസ്പെൻഡ് ചെയ്യാൻ സർക്കാർ നിർദ്ദേശം കൊടുത്തതായി അറിയുന്നു. അതുമാത്രം പോരാ, ക്രിമിനൽ കേസെടുത്ത് ഈ സംഭവവുമായി ബന്ധപ്പെട്ട രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള സർവ്വ പങ്കാളികളെ കുറിച്ചും സമഗ്രമായി തന്നെ അന്വേഷിക്കണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണം.
സർക്കാർ ഭൂമി, നിയമവിരുദ്ധമായും അനധികൃതമായും വൻകിടക്കാരുടെ കൈവശമുള്ള സർക്കാർ ഭൂമി, മിച്ചഭൂമി ഉൾപ്പടെ വിവിധ തലങ്ങളിലുള്ള സർക്കാർ ഭൂമി ഇതൊക്കെ സംബന്ധിച്ച പൂർണവിവരങ്ങൾ അടങ്ങുന്ന ഒരു ധവളപത്രം എത്രയും വേഗത്തിൽ  സർക്കാർ പുറപ്പെടുവിക്കാൻ തയ്യാറാകണം.
സർക്കാരിന് അവകാശപ്പെട്ട ഒരു തരി ഭൂമി പോലും നിയമവിരുദ്ധമായി അന്യാധീനപ്പെടില്ല എന്ന്ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സർവ്വനടപടികളും അടിയന്തിരമായി സ്വീകരിക്കണം.
നിയമവിരുദ്ധമായും അനധികൃതവുമായി സർക്കാർ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, നിയമമന്ത്രി എന്നിവർക്ക് നിരവധി കത്തുകൾ നൽകിയെങ്കിലും അതിന്മേലൊന്നും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ തികഞ്ഞ നിഷ്ക്രിയതയും മൗനവും പാലിക്കുന്ന ഭരണാധികാരികളുടെ നിലപാട് എന്നെ അത്ഭുതപ്പെടുത്തുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *