‘കിളികൾക്ക് ഒരു തുള്ളി ദാഹജലം’; പദ്ധതിയുമായി വയനാട് വന്യജീവി സങ്കേതം പ്രവർത്തകർ
വേനല്‍ കനക്കുമ്പോൾ കിളികൾളെ സംരക്ഷിക്കുവാനും അവയെ
അതിജീവിപ്പിക്കാൻ കിളികള്‍ക്ക് കുടിവെള്ളം ഒരുക്കി വയനാട് വന്യജീവി സങ്കേതം പ്രവർത്തകർ.’കിളികള്‍ക്ക് ഒരു തുള്ളി ദാഹജലം’ പദ്ധതിയുമായിട്ടാണ് വയനാട് വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി.സുനില്‍കുമാറും സംഘവും എത്തിയിരിക്കുന്നത്
ചുട്ടുപഴുക്കുന്ന വേനലില്‍ നാട്ടുകിളികള്‍ക്ക് ഒരു തുള്ളി ജലം കരുതുകയാണിവിടെ. വയനാട്ടില്‍ ആദ്യമായാണ് പക്ഷികള്‍ക്കായുള്ള ഈ പദ്ധതി നടപ്പാക്കുന്നത്.
വനത്തില്‍ നിന്നും ശേഖരിച്ച മുളയില്‍ അറ തിരിച്ച് പക്ഷികള്‍ എത്തുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നാട്ടുകിളികളുള്ള മറ്റിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കാനുള്ള മുളകള്‍ വനം വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. പരിസ്ഥിതി സ്നേഹികള്‍ക്കും പദ്ധതിക്ക് പിന്തുണ അറിയിച്ചെത്തുന്നവര്ക്കും വനം വകുപ്പ് ഇത് നല്‍കും.
നാട്ടുകിളികള്‍ വരാന്‍ സാധ്യതയുള്ള, മനുഷ്യര്‍ അധികം ഒത്തുകൂടാത്ത സ്ഥലങ്ങളില്‍ വേണം ഇവ സ്ഥാപിക്കാന്‍. മുളകഴുകി വൃത്തിയാക്കി
എല്ലാ ദിവസവും ശുദ്ധജലം നിറയ്ക്കണം. ഇത് കിളികള്‍ക്ക് പ്രയോജനം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം കിളികള്‍ ഒത്തുകൂടുന്ന മറ്റിടങ്ങളിലേക്ക് ഇവ മാറ്റി സ്ഥാപിക്കണം.
വൃക്ഷ കൊമ്പുകള്‍, മതിലുകള്‍,
പ്രത്യേകം തയാറാക്കിയ സ്റ്റാന്റുകള്‍, മേല്‍ക്കൂരയ്ക്കു മുകളില്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.
കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജൈവവൈവിധ്യ പാര്‍ക്കില്‍ മുള കൊണ്ടുള്ള ജലസംഭരണി സ്ഥാപിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.
തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പി.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ പി.വി.ശിവസുബ്രഹ്മണ്യന്, അദ്ധ്യാപകരായ ഒ.ജെ.ബിജു, സി.ടി.ലൂസി, കെ.വി.ശാലിനി, ഫോറസ്റ്റര്‍മാരയ കെ.എ.കുഞ്ഞിരാമന്, കെ.രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
Leave a Reply