പൊട്ടിയ കൈയുമായി അമ്മത് വീട്ടിലെത്തിയപ്പോൾ കാത്തിരുന്നത് മനം പിളർക്കുന്ന കാഴ്ച.
മാനന്തവാടി:
പൊട്ടിയ കൈയുമായി അമ്മത് വീട്ടിലെത്തിയപ്പോൾ കാത്തിരുന്നത് മനം പിളർക്കുന്ന കാഴ്ച. സകലതും നശിച്ചു.
താമസിക്കാൻ പറ്റാത്ത വിധം തകർന്നു.
ഉരുൾ പൊട്ടലിൽ തകർന്ന വീട് കണ്ട് നെടുവീർപ്പെടാനെ കോറോം പള്ളിക്കണ്ടി അമ്മതിന് കഴിഞ്ഞുള്ളൂ. .വീടിന് പുറകിലെ വെള്ളക്കെട്ട് ഒഴിവാക്കുമ്പോഴാണ് മണ്ണിടിഞ്ഞ് വീണത് മണ്ണിനടിയിലായ അമ്മത് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൈക്ക് പൊട്ടലുണ്ട്.
വീട്ടുപകരങ്ങളുൾപ്പടെ മുഴുവൻ നശിച്ചു .
തൊണ്ടർനാട് പഞ്ചായത്തിലെ കോറോം ചാലിൽ മീൻമുട്ടിയിൽ ഒമ്പതാം തിയതിയാ ണ് ഉരുൾപൊട്ടലുണ്ടായത്.
Leave a Reply