‘പുഞ്ചിരി’ പദ്ധതിക്ക് തുടക്കമായി.
മാനന്തവാടി ∙ സമ്പൂര്‍ണ മുഖവൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റുക എന്ന
ലക്ഷ്യത്തോടെ ‘പുഞ്ചിരി’ പദ്ധതിക്ക് തുടക്കമായി. മാനന്തവാടി സെന്റ്
ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.ജെ. പൈലി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ
ഭാഗമായുള്ള ആദ്യ മുച്ചിറി വൈകല്യ നിവാരണ ക്യാംപ് നഗരസഭാ വൈസ് ചെയർപേഴ്സൺ
ശോഭ രാജൻ ഉദ്ഘാടനം ചെയ്തു. സെന്റ് ജോണ്‍സ് ആംബുലന്‍സ്, വേവ്‌സ് ഇന്ത്യ,
ജ്യോതിര്‍ഗമയ, പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ചേര്‍ന്നാണ്
പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ വികാരി ഫാ. പി.സി. പൗലോസ് അധ്യക്ഷത
വഹിച്ചു. വേവ്‌സ് ഇന്ത്യ ചെയർമാൻ കെ.എം. ഷിനോജ്, സെന്റ് ജോണ്‍സ്
ആംബുലന്‍സ് ജില്ലാ ചെയർമാൻ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, നാഷ്നൽ ഫിഷറീസ്
ഡവലപ്മെന്റ് ബോർഡ് അംഗം ബെസി പാറയ്ക്കല്‍, കെ.എസ്. സാലു, അസൈനാർ പനമരം,
ഡോ. മാളവിക, ഫാ. എൽദൊ വട്ടമറ്റം, എബിൻ പി. ഏലിയാസ്, ജെറീഷ് പാണ്ടിക്കടവ്,
കെ.പി. മുരളീധരൻ, റൈഹാനത്ത് റഷീദ്, ടി.കെ. ഷക്കീർ അലി, കെ. അനിർകുമാർ
എന്നിവര്‍ പ്രസംഗിച്ചു.
പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന
സമിതി യൂത്ത് വിങ് എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ജനുവരി
26ന് പനമരം വ്യാപാരഭവനിൽ നടക്കുന്ന ക്യാമ്പ് ജില്ലാ കലക്ടർ ഡോ. ആദീല
അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 23ന് കൽപറ്റ ആലക്കല്‍ റസിഡന്‍സി,
മാര്‍ച്ച് 22ന് ബത്തേരി സ്മിയാസ് കോളജ്, ഏപ്രില്‍ 26ന് കാവുംമന്ദം
തരിയോട് പഞ്ചായത്ത് കമ്യുണിറ്റി ഹാള്‍ എന്നിവിടങ്ങളിലും പുഞ്ചിരി
പദ്ധതിയുടെ ഭാഗമായി സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാംപുകള്‍
നടക്കും. മംഗലാപുരത്തെ ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍ സയന്‍സാണ് തുടർ ചികിത്സ ഒരുക്കുക. ശസ്ത്രക്രിയ ആവശ്യമായി
വരുന്നവര്‍ക്ക് യാത്ര ചെലവ്, മരുന്ന് എന്നിവയടക്കം സജന്യ ചികിത്സയും
ലഭ്യമാക്കും. ഫോൺ– 9495773789.
Leave a Reply