March 29, 2024

നിയമന അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യപക-അനധ്യാപകര്‍ ഭിക്ഷാടന സമരം നടത്തും

0

കല്‍പ്പറ്റ: മൂന്ന് വര്‍ഷമായിട്ടും എയ്ഡഡ് സ്‌കൂളില്‍ നിയമനം നേടിയ
അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ
സമരപരിപാടികള്‍ ആരംഭിക്കുകയാണെന്ന് കേരള സ്റ്റേറ്റ് എയ്ഡഡ് സ്‌കൂള്‍
നോണ്‍ അപ്രൂവ്ഡ് സ്റ്റാഫ് കോര്‍ഡിനേഷന്‍ സ്റ്റേറ്റ് കമ്മിറ്റി
ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 14ന്
സെക്രട്ടറിയേറ്റ് പടിക്കല്‍ കൂട്ട ഉപവാസം നടത്തും. 21 വരെ
സെക്രട്ടറിയേറ്റിന് മുമ്പിലും ഡി.പി.ഐ. ഓഫീസിന് മുന്നിലും അധ്യാപക
ഭിക്ഷാടന സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യാപകരെ ഭിക്ഷാടന സമരത്തിലേക്ക്
തള്ളിവിടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നൂറ് ശതമാനം
ആത്മാര്‍ത്ഥതയോടെ നിറവേറ്റി ജോലി ചെയ്യുന്ന അധ്യാപകര്‍ അനധ്യാപകര്‍ക്ക്
കണ്ണീരാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരം
കാണണമെന്നും നിയമനാംഗീകാരം ഇനിയും നീട്ടിക്കൊണ്ടുപോകുകയാണെങ്കില്‍
2500ല്‍പരം ആളുകള്‍ മധ്യവേനലവധിക്ക് ഓരോ വീടുകള്‍ കയറിയും ഗ്രാമീണ
ഭിക്ഷാടനം നടത്തേണ്ടിവരും. 2016 ജനുവരി 30 മുതല്‍ എയ്ഡഡ് സ്‌കൂളില്‍
നിയമനം നേടിയിട്ടും കെ.ഇ.ആര്‍. ഭേദഗതി മൂലം നിയമനാംഗീകാരം ലഭിക്കാത്ത
ജീവനക്കാരുടെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് ജില്ലകള്‍ തോറും സമരം
നടക്കുക. വിദ്യാലയങ്ങള്‍ ഹൈടെക് ആകാന്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ അവിടെ
പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൂലിയില്ല എന്നത് ന്യായീകരിക്കാന്‍
കഴിയില്ല. 2016 ജനുവരി 30 മുതല്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നേടിയ
അധ്യാപക അനധ്യാപകര്‍ക്ക് ഡിസംബര്‍ 3ന് ഇറക്കിയ കെ.ഇ.ആര്‍. ഭേദഗതി മൂലമാണ്
അംഗീകാരം നഷ്ടമായത്. പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ വിദ്യാഭ്യാസ
വകുപ്പ് മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. കേസ്
നിലനില്‍ക്കുന്നുവെന്നാണ് വകുപ്പ് ഓഫീസില്‍ നിന്നും അറിയിച്ചത്. എന്നാല്‍
2016ല്‍ ഉത്തരവിറക്കിയും സുപ്രീംകോടതിയില്‍ കേസ്
നിലവിലുണ്ടായിരുന്നപ്പോഴാണ് നാല് വര്‍ഷത്തെ മുഴുവന്‍ നിയമനവും
അംഗീകരിച്ച് കൊടുത്തതെന്നും ഇവര്‍ പറഞ്ഞു. സ്‌കൂളുകളെ രണ്ട് തരത്തില്‍
കാണുന്നത് ശരിയല്ലെന്നും ഇവര്‍ പറഞ്ഞു. ഡിസംബര്‍ 10ന് മനുഷ്യാവകാശ
ദിനത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് മുന്നോടിയായി സൂചനാസമരം
നടത്തിയിരുന്നു. സംരക്ഷിത അധ്യാപകരായി 4200 പേരുള്ള ബാങ്കില്‍ നിന്ന്
മാതൃസ്‌കൂളിലേക്കടക്കം തിരിച്ചുപോയവരും ബാക്കിവരുന്നത് 2227 പേര്‍
മാത്രമാണ്. അവരെ ഏറ്റെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാണ്. 2016 മുതല്‍ 19
വരെയുള്ള കാലങ്ങളില്‍ നിയമിതരായ മുഴുവന്‍ അധ്യാപകര്‍ക്കുമൊപ്പം
പൊതുജനത്തിന്റേയും പിന്തുണ ഇവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ.കെ. പൊന്നുമണി, സുജീഷ്
പല്ലാവൂര്‍, മുഹമ്മദ് ലബീബ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *