April 30, 2024

അർധരാത്രിയിൽ ഇറച്ചി പിടിച്ച സംഭവം: കാട്ടിറച്ചിയാണെങ്കിൽ കുടുങ്ങുമോ….!? ഇതിനു പിന്നിൽ ആര് ????

0
Img 20210714 Wa0030.jpg
അർധരാത്രിയിൽ ഇറച്ചി പിടിച്ച സംഭവം:

കാട്ടിറച്ചിയാണെങ്കിൽ കുടുങ്ങുമോ….!?
ഇതിനു പിന്നിൽ ആര് ????
  
റിപ്പോർട്ട് – അങ്കിത വേണുഗോപാൽ
കൽപ്പറ്റ: തരുവണക്കടുത്ത്‌ പുലിക്കാട് നിന്ന് അർധരാത്രിയിൽ ദമ്പതികളിൽ നിന്ന് ഇറച്ചി പിടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ഇവരിൽ നിന്നും ലഭ്യമായ ഇറച്ചി വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് കോടതി നിർദ്ദേശ പ്രകാരം അയച്ചു. ഇത് കാട്ടിറച്ചി ആണോ എന്നുറപ്പിക്കുന്നതിനു വേണ്ടിയാണ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇന്നലെയാണ് തിരുവനന്തപുരത്തേക്ക് കോടതിയുടെ നിർദേശപ്രകാരം വിദഗ്ധ പരിശോധനയ്ക്കായി ഇറച്ചി അയച്ചിരിക്കുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട ദമ്പതികളെ കുറിച്ച് യാതൊരുവിധ വിവരവും ലഭ്യമല്ല.
തങ്ങൾക്ക് ലഭിച്ച കാട്ടിറച്ചി ഒളിപ്പിക്കാൻ ശ്രമിക്കവെയാണ് പോലിസിന് മുന്നിൽ പെട്ടതെന്നും സംശയിക്കുന്നു. പരിശോധനയ്ക്കയച്ച ഇറച്ചി കാട്ടിറച്ചിയാണന്ന് തെളിഞ്ഞാൽ ദമ്പതികൾ വലയിലാകും. അതേസമയം പ്രദേശത്ത് പരക്കെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
ബാവലിയിൽ കാട്ട്
പോത്തിനെ കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി എന്ന് പ്രചരിച്ച ഉടൻ ഇവർ തങ്ങളുടെ കയ്യിലുള്ള ഇറച്ചി മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നെന്നും സംശയിക്കുന്നു. രാത്രിയിൽ റോഡിൽ സംശയാസ്പദമായ രീതിയിൽ കണ്ട ദമ്പതിമാരെ ചോദ്യം ചെയ്തപ്പോൾ സഹോദരന്റെ ഭാര്യക്ക് സുഖമില്ലാത്തതിനാൽ അവരുടെ വീട്ടിലേക്ക് പോവുകയാണന്നാണ് പറഞ്ഞത്. എന്നാൽ ഇവരുടെ സംസാരത്തിൽ പന്തികേട് തോന്നിയ പോലീസുകാർ പരിസരം വീക്ഷിച്ചപ്പോഴാണ് കവറിൽ ഇറച്ചി കണ്ടത്. ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചി വന്യമൃഗത്തിൻ്റെ തെന്ന സംശയത്തിൽ പോലീസ് വനപാലകരെ അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഉദ്യോഗസ്ഥർ ഇവരുടെ വീടുകൾ പരിശോധിച്ചെങ്കിലും മറ്റൊന്നും കണ്ടത്തിയില്ല. ഇറച്ചിയുടെ പരിശോധനാ ഫലം വന്നാൽ അന്വേഷണത്തിന്റെ സ്വഭാവം മാറുമോ എന്നതിനെക്കുറിച്ചും സംശയിക്കുന്നു . ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കാട്ടിറച്ചി വിൽപ്പനയുണ്ടന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. അതേ സമയം മൃഗവേട്ട വ്യാപകമാണങ്കിലും രാഷ്ട്രിയ സ്വാധീനത്താൽ കേസുകൾ മുങ്ങി പോവുന്നതും പതിവാണ്. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം തന്നെയാണ് നടക്കുന്നതെന്ന് ഉന്നത വനം – വന്യ ജീവി ഉദ്യോഗസ്ഥ വൃന്ദം ന്യൂസ് വയനാടിനോട് പറഞ്ഞു '
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *