ദുരിതാശ്വസത്തിന് എത്തിച്ച പുല്ല് വിൽപ്പന നടത്തിയത് അന്വേഷിക്കണമെന്ന് കിസാൻസഭ
മാനന്തവാടി: മാനന്തവാടി പാൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസം എന്ന ഫ്ലക്സ് വെച്ച് കൊണ്ട് തമിഴ്നാട്ടിൽ നിന്നും ലോറിയിൽ ലോഡ് കണക്കിന് വന്ന കച്ചി പുല്ലിന് വില ഈടാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം;
ക്ഷീര കർഷകർക്ക് തമിഴ്നാട്ടിൽ നിന്നും ലോറിയിൽ കയറ്റിവന്ന ഒരു കെട്ട് പുല്ല് മുന്നൂറു രൂപ നിരക്കിലാണ് വിറ്റത്.പല സ്ഥലങ്ങളിലും പുല്ലിനു വില വാങ്ങുന്നതു സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ പോലീസിനെ ഉപയോഗിച്ചാണ് ലോറി കൊണ്ടുപോയത്. സാജന്യമായി നൽകേണ്ട പുല്ലിന് വില വാങ്ങിച്ചതിന്റെ പേരിൽ ക്ഷീരകർഷകർ പരാതിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അകത്തുള്ള ജില്ലകളിൽ നിന്നും അതുപോലെ കണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ എന്ന ബോർഡ് വെച്ച് ധാരാളം വാഹനങ്ങളിൽ ഭക്ഷണ സാധനങ്ങൾ അടക്കം സൗജന്യമായി വിതരണം ചെയ്യുമ്പോഴാണ് മിണ്ടാപ്രാണികളായ കാലികൾക്ക് ഭക്ഷണത്തിനുള്ള പുല്ലിന് ക്ഷീര സംഘം വില ഈടാക്കുന്നത്.ഇതിനെതിരെ സമഗ്രമായ അന്വേഷണം നടത്തി ക്ഷീരകർഷകർക്ക് സൗജന്യ നിരക്കിൽ പുല്ല് വിതരണം ചെയ്യണമെന്ന് അഖിലേന്ത്യ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു.എം.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.





Leave a Reply