ആലപ്പുഴയെ രോഗഭീതിയിലാഴ്ത്തിയ വയറിളക്കത്തിന്റെയും ഛർദിയുടെയും ഉറവിടം കണ്ടെത്തി
ആലപ്പുഴ: നഗരത്തെ ഒരാഴ്ച രോഗഭീതിയിലാഴ്ത്തിയ വയറിളക്കത്തിന്റെയും ഛര്‍ദിയുടെയും ഉറവിടം കോളിഫോം ബാക്ടീരിയയെന്ന് കണ്ടെത്തല്‍. നഗരത്തിലെ ആര്.ഒ പ്ലാന്ററുകളിൽ നിന്ന് ശേഖരിച്ച ജലത്തിന്റെ സാമ്ബിളിലാണ് ഇത് തിരിച്ചറിഞ്ഞത്.
10 ജല സാമ്ബിളുകളില്‍ എട്ടുമുതല്‍ 13 ശതമാനം വരെയാണ് കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് കണ്ടെത്തല്‍. അതിനിടെ, വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച ഇറച്ചിയുടെ സാമ്ബിളിലും ചെറിയതോതില്‍ ഇ-കോളിയുടെ സാന്നിധ്യമുണ്ട്.
രോഗം ബാധിച്ച കുട്ടികളു ടെ ശരീരത്തുനിന്ന് സ്വാബ് ശേഖരിച്ച് റോട്ടാ, എന്ററോ വൈറസുകളുടെ സാന്നിധ്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ജില്ല പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ വെള്ളത്തിന്റെ സാമ്ബിള്‍ പരിശോധനയില്‍ 180/100 മി.ലി. അളവില്‍ കോളിഫോം രോഗാണുവിനെ കണ്ടെത്തിയിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബില്‍ വെള്ളത്തിന്റെ കള്‍ചര്‍ പരിശോധന നടത്തിയതില്‍ രോഗാണുക്കളെ കണ്ടെത്താനായില്ല.
വെള്ളത്തിലെ ക്ലോറിന്റെ അളവ് കണ്ടെത്തുന്നതിനായി ആലപ്പുഴ മുനിസിപ്പല്‍ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും നടത്തിയ പരിശോധനയില്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെ സൂപ്പര്‍ ക്ലോറിനേഷന് നടത്തുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശ പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ പ്രദേശത്തെ വീടുകളില്‍ സന്ദര്‍ശിച്ച് ആവശ്യമായ മാര്ഗനിദേശവും ബോധവത്കരണവും നടത്തുമെന്ന് അവര്‍ പറഞ്ഞു.
24 മണിക്കൂറിനിടെ 81 പേരാണ് ഛര്‍ദി, വയറിളക്കം രോഗലക്ഷണങ്ങളോടെ പുതുതായി ചികിത്സ തേടിയത്. പലരെയും പ്രാഥമികചികിത്സ നല്‍കിയാണ് വിട്ടയച്ചത്. ഇതോടെ, രോഗികളുടെ എണ്ണം 430കടന്നു. തിങ്കളാഴ്ച മാത്രം 18 കുട്ടികളാണ് കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ ചികിത്സതേടിയത്.
ഇതില്‍ 10 പേര്‍ക്ക് ഛര്‍ദിയും എട്ടുപേര്‍ക്ക് വയറിളക്കവുമായിരുന്നു രോഗലക്ഷണം. ഞായറാഴ്ച രാത്രി 16ലധികം കുട്ടികള്‍ സമാനലക്ഷണങ്ങളുമായി എത്തിയിരുന്നു. ആലപ്പുഴ നഗരസഭയില്‍ 6123 വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണം നടത്തി.
Leave a Reply