സ്റ്റാന്‍ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര: അഡ്വ. ടി. സിദ്ദിഖ് എം എൽ എ
സ്റ്റാന്‍ സ്വാമി, ഭരണകൂട ഭീകരതയുടെ ഇര: അഡ്വ. ടി. സിദ്ദിഖ് എം എൽ എ
കൽപ്പറ്റ: സംഘപരിവാറിന്റെയും മോദി അമിത് ഷാ ഉന്മൂലന രാഷ്ട്രീയത്തിന്റെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ ടി. സിദ്ധീഖ് പറഞ്ഞു. കെപിസിസി ആഹ്വാനപ്രകാരം ഇന്ന് സംസ്ഥാനം ഒട്ടാകെ നടന്ന നീതിനിഷേധ പ്രതിഷേധങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്പറ്റയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ മനുഷ്യസ്‌നേഹിയും മനുഷ്യാവകാശ പ്രവര്‍ത്തനമായിരുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമി, സമൂഹത്തിലെ ഏറ്റവും താഴെ തട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗിരിവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള ജന വിഭാഗത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഗുരുശ്രേഷ്ഠനായിരുന്നു.
കസ്റ്റഡിയിലും തുടര്‍ന്ന് ജയിലിലും ഫാദറിന് ഏല്‍ക്കേണ്ടി വന്നത് കടുത്ത പീഡനവും മനുഷ്യാവകാശലംഘനവും ആയിരുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിക്കുണ്ടാക്കിയ തീരാകളങ്കമാണിത്. ലജ്ജാകരമായ ഈ സാഹചര്യം ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയിരിക്കുന്നു.
കരിനിയമങ്ങള്‍ ചുമത്തി വ്യാജ കേസുകള്‍ ചമച്ച് വിചാരണയില്ലാതെ ജയിലിലിട്ട് നിരപരാധികളെ പീഡിപ്പിച്ചു കൊല്ലുന്ന സംഘപരിവാര്‍ ഫാസിസ്റ്റ്റ്റ് നയം തിരുത്തേണ്ടതാണ്.
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് മേല്‍ ഓരോ പൗരനുമുള്ള അവകാശവും, വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി പി ആലി അധ്യക്ഷനായിരുന്നു. അഡ്വക്കേറ്റ് ടി ജെ ഐസക്, എം എ ജോസഫ്,സി. ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, ഗോകുല്‍ദാസ് കോട്ടയില്‍ കെ കെ രാജേന്ദ്രന്‍, ബി സുരേഷ് ബാബു, കെ അജിത, ഷാഫി പുല്പാറ, ഡിന്റോജോസ്, ഇ സുനീര്‍, ഹര്‍ഷല്‍ കോനാടന്‍, കെ വാസു തുടങ്ങിയവര്‍ സംസാരിച്ചു
Leave a Reply