കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന സംഭവം : പ്രതികൾ കടന്നുകളഞ്ഞത് പുതുശ്ശേരി കടവിലെ ഒരു വീട്ടുമുറ്റത്ത് വാഹനം ഉപേക്ഷിച്ചതിന് ശേഷം
കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന സംഭവം : പ്രതികൾ കടന്നുകളഞ്ഞത് പുതുശ്ശേരി കടവിലെ ഒരു വീട്ടുമുറ്റത്ത് വാഹനം ഉപേക്ഷിച്ചതിന് ശേഷം
പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ
റിപ്പോർട്ട് – അങ്കിത വേണുഗോപാൽ
ബാവലിയിൽ കാട്ടുപോത്തിനെ വെടിവെച്ച് കാെന്ന കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ തെളിവുമായി അന്വേഷണ സംഘം. പ്രതികൾ കടന്നുകളഞ്ഞത് പുതുശ്ശേരികടവിലെ ഒരു വീട്ടുമുറ്റത്ത് വാഹനം ഉപേക്ഷിച്ചതിനുശേഷം. കേസിലെ എട്ടംഗ സംഘത്തിലെ ഒരാൾ നിലവിൽ റിമാൻഡിൽ കഴിയുകയാണ്. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും ഇവരുടെയെല്ലാം വീടുകളിലായി വനംവകുപ്പ് റെയ്ഡ് നടത്തി വരുന്നു. കുപ്പാടിത്തറ നടമ്മൽ തിരുവങ്ങാടൻ മൊയ്തുവിൻ്റെ മൊഴിയിൽ നിന്നാണ് ഒപ്പം വന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയത് പ്രകാരം അന്വേഷണത്തിന് ഭാഗമായി രണ്ട് സ്വകാര്യ വാഹനങ്ങളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. കണ്ടെത്തിയ വാഹനത്തിന്റെ ആർ സി ഓണർക്കായുള്ള അന്വേഷണം നടന്നു വരുന്നു.വാവ എന്ന് വിളിക്കുന്ന ഷൗക്കത്ത്, ആഷിഖ്, സിദ്ധീഖ്, അയ്യൂബ്, അനസ്, കുഞ്ഞാവ തുടങ്ങിയവരടങ്ങിയ സംഘമാണ് വേട്ടക്കായി എത്തിയത്. ഇവരുടെ നേത്യത്വത്തിൽ മുൻപും വേട്ട നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നു. മൊയ്തുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്
ബാവലി58 ാം മൈയിലിലാണ് റോഡരികിൽ എട്ട് വയസ് പ്രായമുള്ള കാട്ട്പോത്തിനെ വെടിവെച്ച് കൊന്നത്. കൂടുതൽ അന്വേഷണം ഉള്ളതിനാൽ മറ്റ് കാര്യങ്ങൾ വെളിപെടുത്താൻ കഴിയില്ലന്ന് വയനാട് വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ പി സുനിൽ കുമാർ പറഞ്ഞു. രാത്രികാല പരിശോധനക്കിടയിൽ വെടിയാെച്ച കേട്ട ഉദ്യേഗസ്ഥർ നിരീക്ഷണത്തിലായിരുന്നു. രാത്രി രണ്ട് മണിയോടെ ഓടിച്ചിട്ടാണ് മൊയ്തുവിനെ പിടികൂടിയത്. നാല് കത്തിയും ചാക്കുകളും കണ്ടെടുത്തു. പാേത്തിന്റെ കഴുത്തിനാണ് വെടിയേറ്റത് ഇതിന് മുൻപ് തോൽപെട്ടിയിൽ വെച്ച് കാട്ട്പോത്തിനെ വെടിവെച്ച് ഇറച്ചിയാക്കികൊണ്ടു പോയ സംഭവത്തിലും ഇവരാണന്നാണ് വിവരം. ജില്ലയിലെ പ്രമുഖരുടെ വീട്ടിൽ ഇറച്ചി വിൽപ്പന നടത്തിയെന്ന് സൂചനയുണ്ട്
Leave a Reply