മുട്ടിൽ മരംമുറി കേസ് ; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
മുട്ടിൽ മരംമുറി കേസ് ; പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കോടതി പോലീസ് കസ്റ്റഡിയിൽവിട്ട, കേസിലെ മുഖ്യപ്രതികളും സഹോദരങ്ങളുമായ മുട്ടിൽ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുമായാണ് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയത്.
വിവാദ മരംമുറി നടന്ന വാഴവറ്റയിലെ സ്ഥലങ്ങളിലും ഇവിടെയുള്ള റോജിയുടെ വീട്ടിലുമാണ് കേസ് അന്വേഷിക്കുന്ന ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. റിമാൻഡിലായിരുന്ന പ്രതികളെ ചൊവ്വാഴ്ചയാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ വെള്ളിയാഴ്ച ചോദ്യംചെയ്യൽ പൂർത്തിയാക്കിയശേഷം കോടതിയിൽ ഹാജരാക്കും.
Leave a Reply