May 8, 2024

ഭീതിയൊഴിയാതെ വയനാട്. : ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ പരമ്പര

0
Img 20180812 Wa0475
സി.വി.ഷിബു
കല്‍പറ്റ: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വയനാടിന്റെ നെഞ്ചുപിളര്‍ത്തി ഉരുള്‍പൊട്ടലുകളും വെള്ളപൊക്കവും. . ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ഉരുള്‍പൊട്ടലുകണുണ്ടാകുന്നത്.. ഒരാഴച  തകര്‍ത്തുപെയ്ത മഴയില്‍ 50ലേറെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 200ഓളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.. വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന വൈത്തിരി മുതല്‍ കൽപ്പറ്റ വരെയും വൈത്തിരി മുതൽ തരിയോട് വരെയും  
റോഡിന് ഇരുവശവും മണ്ണിടിഞ്ഞതും ഉരുള്‍പൊട്ടലുകളും കാണാം. പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയിലാണ് ഈ വർഷത്തെ ഏറ്റവും വലിയ ഉരുൾ പൊട്ടൽ ഉണ്ടായത്. അറുപതിലധികം പേർ ഇവിടെ അൽഭുതകരമായി രക്ഷപ്പെട്ടു. കുറിച്യർ മല സ്കൂളും എസ്റ്റേറ്റ് പാടിയും ഒറ്റപ്പെട്ടു. 
. 40 ഹെക്ടറോളം  പ്രദേശമാണ് ഇവിടെ ഒലിച്ചുപോയത്. 30 ലധികം വീടുകളുള്ള ഇവിടെ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ടാണെന്ന് പ്രദേശവാസികള്‍  പറഞ്ഞു. മലയടിവാരത്തെ കൂറ്റന്‍പാറക്കല്ലില്‍ തടഞ്ഞ് മലവെള്ളവും ചെളിയും വഴിമാറി ഒഴുകുകയായിരുന്നു. ഇതാണ് നൂറുകണക്കിന് വീടുകളെ രക്ഷപ്പെടുത്തിയത്. ദുരന്തം പൂര്‍ണമായും എസ്റ്റേറ്റിലായതിനാലാണ് ഇവിടെ ദുരന്തം ഒഴിവായത്. സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തി.
. പകൽ സമയത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനാലും തുടക്കത്തിൽ തന്നെ ഓടി രക്ഷപ്പെട്ടതിനാലും  അറുപതിലധികം പേർക്ക് ജീവൻ തിരിച്ചു കിട്ടി.  .സേട്ടു കുന്നിലും ഉരുൾപൊട്ടൽ ഭീഷണി തുടരുകയാണ്. ജനവാസ കേന്ദ്രമായ കുറിച്യർ മലയിൽ ഒമ്പത് വീടുകൾ പൂർണ്ണമായും പതിനഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ഇരുപതിലധികം വീടുകൾ വാസയോഗ്യമല്ലാതായി. സേട്ടുക്കുന്നിൽ  നാല് വീടുകൾ പൂർണ്ണമായി തകരുകയും നൂറോളം വീടുകളെ ഉരുൾപൊട്ടൽ ബാധിക്കുകയും ചെയ്തു. പാടത്തും പീടിയേക്കൽ പി.പി.മൊയ്തുവിന്റെ വീട് നിന്നിരുന്ന സ്ഥലത്ത് മൺകൂന മാത്രമാണ് കാണാനുള്ളത്.  ഇദ്ദേഹത്തിന്റെ  ഏഴംഗ കുടുംബം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പത്ത് പശുക്കൾ അടക്കം ഇദ്ദേഹത്തിന്റെ ഡയറി ഫാം മണ്ണിനടിയിലായി.  

      പുതിയ പറമ്പിൽ ബീക്കുട്ടിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയ വീട് തകർന്നടിഞ്ഞു . നിർമ്മാണ തൊഴിലാളിയായ  ബീക്കുട്ടിയുടെ മകൻ നൗഫൽ വർഷങ്ങളായി ആരംഭിച്ച വീടു പണിയായിരുന്നു അന്തിമഘട്ടത്തിൽ  എത്തി നിൽക്കെ ഉരുൾപൊട്ടലിൽ നാമാവശേഷമായത്. 
പുതിയ പറമ്പിൽ ലത്തീഫ് , ഹംസ തെക്കുംപാടൻ ,കുഞ്ഞീമ, വിളയം കാടൻ, ഹാരീസ് മൈതാനിക്കുന്ന് ,സൂപ്പി ചോലക്കൽ , സിദ്ദിഖ് കോടിയാടൻ, എന്നിവരുടെ വീടുകളാണ് പൂർണ്ണമായും തകർന്നത്. സേട്ടുക്കുന്ന് പ്രദേശത്ത് ഉരുൾ പൊട്ടലിൽ  സരസ്വതി വിലാസം മുരുക വേലു, പുളിക്കത്തൊടി സുലൈമാൻ,  ചിറക്കൽ സുലോചന, ചിറക്കൽ കാർത്തു എന്നിവരുടെ വീടുകൾ പൂർണ്ണമായും തകർന്നു .ഇവിടേക്കുള്ള റോഡുകൾ പാടെ തകർന്നു.നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു വീണു .ഏകദേശം 25 ഹെക്ടർ കൃഷിയിടം ഒലിച്ചുപോയി. കുറിച്യർ മല ഗവ: എൽ.പി. സ്കൂളും  ഒറ്റപ്പെട്ടു. കിലോമീറ്ററുകളോളം ദൂരത്തിൽ ഭൂമി ഒലിച്ചുപോയിട്ടുണ്ട്. സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തി. താൽകാലികമായ കാൽനടയാത്രക്കുള്ള സൗകര്യം ഒരുക്കി. കുറിച്യർ മല , മേൽമുറി, സേട്ടുക്കുന്ന് എന്നിവിടങ്ങിലെ മൂന്നുറോളം കുടുംബങ്ങൾ വീടുവിട്ടു. ഭീതിയൊഴിയാതെ തിരികെയെത്താൻ  കഴിയാത്തതിനാൽ ഇവരെല്ലാം ക്യാമ്പുകളിലും ബന്ധു വീടുകളിലുമാണ്.
  ഈ പ്രദേശത്തുമാത്രം 15 ഉരുള്‍പൊട്ടലുകളാണുണ്ടായത്.. . ദുരിതാശ്വാസ ക്യംപ് പ്രവര്‍ത്തിക്കുന്നിടവും സുരക്ഷിതമല്ലെന്ന ഭയത്താല്‍ പലരും അവിടെനിന്ന് ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. പ്രദേശത്ത്  റവന്യൂ, പൊലിസ്, ആരോഗ്യം, ജിയോളജി അധികൃതര്‍ സന്ദര്‍ശിച്ചു.
കല്‍പ്പറ്റക്കടുത്ത് റാട്ടക്കൊല്ലി, മണിക്കുന്ന്മല, മാനന്തവാടിക്കടുത്ത് തലപ്പുഴയിലെ മക്കിമല, കമ്പമല, സേട്ടുകുന്ന്, മണിക്കുന്ന്മല, ഓടത്തോട്, അമ്പലവയല്‍, വൈത്തിരി, വെള്ളമുണ്ട ï പെരിങ്ങളത്ത്, മംഗലശ്ശേരി മല, മക്കിയാട് പെരിഞ്ചേരിമല, തരിയോട് കാപ്പുംകുന്ന്  തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായത്. ദുരിതബാധിതരുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയാക്കാൻ  റവന്യൂ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വൈത്തിരി ബസ്സ്റ്റാന്‍ഡിന് പിന്നിലുണ്ടായ മണ്ണിടിച്ചിലില്‍ ബസ്സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സ്  പൂര്‍ണമായും തകര്‍ന്നു. സമീപത്തെ വൈത്തിരി പൊലിസ് സ്റ്റേഷന് ഉള്ളില്‍ മണ്ണും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. വയനാട് ജില്ലയിലെ മിക്ക റോഡുകളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലായ റോഡുകളില്‍ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്.. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്  സൈന്യവും ദുരന്തനിവാരണ സേനയും പൊലിസും ഫയര്‍ഫോഴ്‌സുമെല്ലാം രംഗത്തുണ്ടങ്കിലും അവരെല്ലാം നിസഹായവസ്ഥയിലാണ്. റോഡുകളിലെ മണ്ണുമാറ്റാന്‍ ജെ.സി.ബി, ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും സജീവമാണ്. മഴ തുടരുന്നതിനാല്‍ ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍. 

. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 126 ക്യാംപുകളിലായി 3,678  കുടുംബങ്ങള്‍ താമസിക്കുന്നു. ഇവിടങ്ങളില്‍ കഴിയുന്നത് നിരാലംബരായ 13,916 പേര്‍

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *