ഓൺലൈൻ ഇടപാടുകൾ കൂടി ; തട്ടിപ്പു സംഘങ്ങൾക്ക് ചാകര
കോഴിക്കോട്: കോവിഡ് കാലത്ത് ബാങ്കിങ് ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ വലിയതോതില്‍ കൂടിയത് സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ക്ക് ചാകരയാകുന്നു. ഇതുവരെയില്ലാത്തവിധമാണ് ൈസബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ വര്‍ഷം 329 പരാതികളാണ് സിറ്റി സൈബര്‍ സെല്ലില്‍ മാത്രം ലഭിച്ചത്. റൂറല്‍ പരിധിയിലെ കണക്കുകൂടി പരിഗണിച്ചാല്‍ പരാതികള്‍ അഞ്ഞൂറ് കവിയും. എട്ടിരട്ടിയോളമാണ് പരാതികളുടെ വര്‍ധന. നഗരത്തില്‍ 2020ല്‍ 71ഉം 2019ല്‍ 12ഉം പരാതികളാണുണ്ടായിരുന്നത്.ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ ലോക്കല്‍ പൊലീസും സൈബര്‍ െസല്ലിന് കൈമാറുകയാണ് െചയ്യുന്നത്. ബാങ്ക് അക്കൗണ്ടിലെ പണം ചോര്‍ത്തല്‍, വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കിയുള്ള തട്ടിപ്പ്, ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്, വിവിധ ആപ്പുകളും ഗെയിമുകളും വഴിയുള്ള തട്ടിപ്പ് എന്നിവയാണ് പ്രധാനമായും നടക്കുന്നത്. പലപ്പോഴും ഉപഭോക്താക്കളുടെ അജ്ഞത ചൂഷണം ചെയ്താണ് തട്ടിപ്പെന്ന് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ പി. രാജേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. അതിനാല്‍ ജാഗ്രത പുലര്‍ത്തുകയേ വഴിയുള്ളൂ. ഒാണ്‍ലൈന്‍ ഗെയിമുകളുടെപോലും യൂസര്‍ നെയിമും പാസ്വേഡും ആര്‍ക്കും കൈമാറരുത്. ഇടപാടുകളില്‍ പണം നഷ്ടപ്പെട്ടാല്‍ ഗൂഗ്ളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്ബറെടുക്കുന്ന രീതിയും ഒഴിവാക്കണം.
ഔദ്യോഗിക വെബ്സൈറ്റിലെ കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ മാത്രമേ വിളിക്കാവൂ. ഗൂഗ്ളില്‍ കസ്റ്റമര്‍ കെയര്‍ നമ്ബറായി നല്കിയതിലധികവും തട്ടിപ്പുകാരുടേതാണ്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ എ.ടി.എം കാര്‍ഡിെന്റ പിന് നമ്ബര്‍ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.ഫിഷിങ് തട്ടിപ്പില്‍ പ്രവാസി വ്യവസായിയുടെ 52 ലക്ഷവും ഓണ്‍ൈലന്‍ ലോട്ടറി തട്ടിപ്പില്‍ റിട്ട. ബാങ്ക് മാനേജറുടെ 75 ലക്ഷം രൂപ നഷ്ടമായതാണ് ജില്ലയില്‍ വലിയ കേസുകള്‍.
സ്കൂള്‍ വിദ്യാര്ഥികളുെട ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ നല്കുന്ന ഗൂഗ്ള്മീറ്റിലെ ലിങ്കുകള്‍ പോലും കൈമാറുന്നതിനാല്‍ ക്ലാസ് നടക്കവെ അജ്ഞാതര്‍ കയറി അശ്ലീലം പറയുന്നതടക്കം നിത്യസംഭവമാണ്. എനിഡെസ്ക് പോലുള്ള സൗജന്യ ആപ്പുകള്‍ വഴിയും പണം നഷ്ടമാവുന്ന സ്ഥിതിയുണ്ട്. ബി.എസ്.എന്‍.എല്ലിെന്റ സിം ആക്ടിവേറ്റ് ചെയ്യുന്നതിെന്റ മറവിലും ഓണ്‍ലൈന്‍ വ്യാപാരപോര്ട്ടലുകളില് നിന്ന് സാധനം വാങ്ങുമ്പോള്‍ വന്‍തുക സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.
Leave a Reply