മോഡി സർക്കാർ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പണയം വെയ്ക്കുന്നു.ജെ.ഉദയഭാനു.
മാനന്തവാടി: നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്നതിശേഷം രാജ്യത്തെ തൊഴിലെടുക്കുന്ന ജനങ്ങളുടെ ജീവനോപാധി തകർക്കുന്ന നയസമീപനമാണ് സ്വീകരിക്കുന്നതെന്നും കോർപ്പറേറ്റുകൾക്ക് അടിയവെയ്ക്കുകയാണന്നും രാജ്യത്ത് തൊഴിലില്ലായ്മ രുക്ഷമായിക്കൊണ്ടിരിക്കുകയാണന്നും വ്യവസായ സ്ഥാപനങ്ങൾ അടച്ചുപുട്ടൽ ഭീഷണി നേരിടുകയാണന്നും തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താതെ കരാർ വ്യവസ്ഥയിൽ തൊഴിലാളികളെ നിയമിക്കുന്ന സ്ഥിതി പൊതുമേഖലാ സ്ഥാപനങ്ങളിൽ കുടി വരികയാണന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു തലപ്പുഴയിൽ പറഞ്ഞു. തലപ്പുഴയിൽ സംയുക്ത ട്രേഡ് യൂണിയൻ ദ്വിദിന ദേശീയപണിമുടക്കിന്റെ ഭാഗമായുള്ള ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി നയിക്കുന്ന വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നോട്ട് നിരോധനം, ജി എസ് ടി നടപ്പിലാക്കിയ നടപടി നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുകയാണ്.പ്രതിരോധം, ഉൽപ്പാദനം, പൊതുമേഖലാ ബാങ്കുകൾ, റെയിൽവേ, എണ്ണ, വൈദ്യുതി, സ്റ്റീൽ, കൽക്കരി തുടങ്ങിയാ പൊതുമേഖലകൾ ഓഹരിവിൽപ്പനയിലുടെ സ്വകാര്യവൽക്കരിക്കയാണ് കേന്ദ്ര സർക്കാർ റോഡ് ഗതാഗത മേഖല പൂർണ്ണമായും സ്വകാര്യവൽക്കരണം ലക്ഷ്യം വെച്ച് മോട്ടോർവാഹനനിയമഭേദഗതി ബിൽ നടപ്പാക്കാൻ ശ്രമിക്കുകയാണ് മോഡി സർക്കാർ.ഇത്തരം തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ കേന്ദ്ര സർക്കാർ തിരുത്തണമെന്നും ജനവരി 8, 9 തിയ്യതികളിൽ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജേഷ് പി. അധ്യക്ഷത വഹിച്ചു. പി.കെ.മുർത്തി, കെ.വി മോഹനൻ, ഇ.ജെ.ബാബു.ടി.എ.റെജി, സി എച്ച് മാമ്മി, എൻ.ഒ.ദേവസ്സി, കെ.ജി.മനോഹരൻ, പി.പുഷ്പൻ, ജാഥാ ഡയറക്ടർ കെ.സുഗതൻ, ബി രാധകൃഷ്ണപ്പിള്ള, എ.എൻ സലിംകുമാർ, പി.ജെ.അന്റണി, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു. ജാഥ നാളെ മേപ്പാടിയിൽ സമാപിക്കും
Leave a Reply