സഹോദരന്റെ വിവാഹ നിശ്ചയത്തിന് വീട്ടിലേക്ക് മടങ്ങിയ രണ്ട് സഹോദരങ്ങൾ വാഹനാപകടത്തിൽ മരിച്ചു.
മാനന്തവാടി: കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് സഹോദരങ്ങൾ മരിച്ചു.വയനാട് വെള്ളമുണ്ട പുളിഞാൽ വല്ലാട്ട് ജോസിന്റെയും മേരിയുടെയും മൂത്ത മകൻ ജിനിൽ ജോസ് (35), ഇളയ മകൻ ജീനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. ജോസ് മേരി ദമ്പതികളുടെ രണ്ടാമത്തെ മകൻ ജിനൂപിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്ന് . ഈ ചടങ്ങിൽ പങ്കെടുക്കാൻ എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം.ടിപ്പറുമായി കൂട്ടിയിടിച്ച കാർ മതിലിടിച്ച് മറിഞ്ഞാണ് അപകടത്തിൽ പ്പെട്ടത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം ജിനിലും പിന്നീട് ജിനീഷും മരിച്ചു. ജിനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഭാര്യ പുൽപ്പള്ളി പയസ് നഗർ ഒറ്റക്കുന്നേൽ വിനീത യു.കെ.യിൽ നഴ്സാണ്. സഹോദരന്റെ വിവാഹശേഷം ജിനിലും യു.കെ.യിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ജിനീഷ് ജോസ് മാരുതി സുസുക്കി കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു.. ജിനൂപ് അലുമിനിയം ഫാബ്രിക്കേഷൻ വിഭാഗത്തിൽ ഗൾഫിൽ ജോലിയിലാണ്.
മൃതദേഹങ്ങൾ വീട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു.
Leave a Reply