മുട്ടിൽ മരംമുറി വിവാദം ;നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതികളെ റിമാൻഡ് ചെയ്തു
മുട്ടിൽ മരംമുറി വിവാദം ;നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതികളെ റിമാൻഡ് ചെയ്തു
സുൽത്താൻ ബത്തേരി : മുട്ടിൽ മരം മുറി വിവാദ കേസുമായി ബന്ധപ്പെട്ട് പ്രതികളെ റിമാൻഡ് ചെയ്തു.ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികളായ റോജി അഗസ്റ്റില്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ഡ്രൈവർ വിനീഷ് എന്നിവർ ഹാജരായിരുന്നു.രാവിലെ പത്തുമണിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതികൾ നടത്തിയത് നാടകീയ രംഗങ്ങളായിരുന്നു.അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസ് സംരക്ഷണം പാടില്ലെന്ന പ്രതികളുടെ നിലപാട് കോടതിയില്‍ വാക്ക് തര്‍ക്കത്തിന് വഴിവച്ചുഎന്നാല്‍ ഇത് അംഗീകരിക്കാന്‍ പോലീസും കോടതിയും തയാറായില്ല. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തപ്രതികളെ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തില്‍ കയറ്റി.അറസ്റ്റ് വിവരം സംബന്ധിച്ച് ഹൈക്കോടതിയെ പോലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസ് അനുവാദം നൽകില്ലെന്നുമാണ് പ്രതികൾ പറയുന്നത്.പ്രതികള്‍ പങ്കെടുക്കാത്തതിനാല്‍ ഇന്നലെ മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങ് ഉടന്‍ നടത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്
Leave a Reply