പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താം ; സുപ്രീം കോടതിയുടെ അനുമതി, ടൈം ടേബിൾ പുതുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്.ചെറിയ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ഉത്തരവില്‍ വ്യക്തമാക്കിയാണ് പ്ളസ് വണ്‍ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്. നേരത്തെ പരീക്ഷ സ്റ്റേ ചെയ്തപ്പോള്‍ ഒരു മൂന്നാം തരംഗം സപ്തംബറില്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന്‍റെ സാധ്യത ഇപ്പോള്‍ കാണുന്നില്ല. സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതി എന്ന് കേരളം സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയും അടുത്തിടെ നടന്നു. അതിനാല്‍ പരീക്ഷ തടയേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നീറ്റ് പോലുള്ള പ്രവേശന പരീക്ഷയുമായി പ്ളസ് വണ്‍ പരീക്ഷയെ താരതമ്യം ചെയ്യരുതെന്നും ഹര്‍ജിക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ വാദം തളളിയ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്തികരം എന്ന് വിലയിരുത്തി.
സിബിഎസ്‌ഇ പരീക്ഷ ഉള്‍പ്പടെ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച സുപ്രീംകോടതിയില്‍ നിന്ന് വ്യത്യസ്തമായ തീരുമാനമാണ് പ്ളസ് വണ്‍ പരീക്ഷയില്‍ ഉണ്ടായത്. പല സംസ്ഥാനസര്‍ക്കാരുകള്‍ക്കും ഈ വിധി നേരിട്ടുള്ള പരീക്ഷകളിലേക്ക് കടക്കാന്‍ പ്രേരണ നല്കും.
പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചോദ്യപേപ്പര്‍ നേരത്തെ തന്നെ സ്കൂളികളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും. കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. എല്ലാ സ്കൂളുകളും അണുനശീകരണം നടത്തും. മുഖ്യമന്ത്രിയെ കണ്ട് സ്കൂള്‍ തുറക്കുന്നുള്‍പ്പടെ തീരുമാനിക്കും. പരീക്ഷ നടത്തുന്നതിനെതിരെ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂള്‍ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പരീക്ഷാ നടപടികള്‍ക്ക് തടയിട്ടതും സംസ്ഥാനത്തോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതും. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. കമ്ബ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്ബോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്.ചെറിയ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ഉത്തരവില്‍ വ്യക്തമാക്കിയാണ് പ്ളസ് വണ്‍ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്. നേരത്തെ പരീക്ഷ സ്റ്റേ ചെയ്തപ്പോള്‍ ഒരു മൂന്നാം തരംഗം സപ്തംബറില്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന്‍റെ സാധ്യത ഇപ്പോള്‍ കാണുന്നില്ല. സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതി എന്ന് കേരളം സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയും അടുത്തിടെ നടന്നു. അതിനാല്‍ പരീക്ഷ തടയേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നീറ്റ് പോലുള്ള പ്രവേശന പരീക്ഷയുമായി പ്ളസ് വണ്‍ പരീക്ഷയെ താരതമ്യം ചെയ്യരുതെന്നും ഹര്‍ജിക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ വാദം തളളിയ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്തികരം എന്ന് വിലയിരുത്തി.
സിബിഎസ്‌ഇ പരീക്ഷ ഉള്‍പ്പടെ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച സുപ്രീംകോടതിയില്‍ നിന്ന് വ്യത്യസ്തമായ തീരുമാനമാണ് പ്ളസ് വണ്‍ പരീക്ഷയില്‍ ഉണ്ടായത്. പല സംസ്ഥാനസര്‍ക്കാരുകള്‍ക്കും ഈ വിധി നേരിട്ടുള്ള പരീക്ഷകളിലേക്ക് കടക്കാന്‍ പ്രേരണ നല്കും.
പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചോദ്യപേപ്പര്‍ നേരത്തെ തന്നെ സ്കൂളികളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും. കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. എല്ലാ സ്കൂളുകളും അണുനശീകരണം നടത്തും. മുഖ്യമന്ത്രിയെ കണ്ട് സ്കൂള്‍ തുറക്കുന്നുള്‍പ്പടെ തീരുമാനിക്കും. പരീക്ഷ നടത്തുന്നതിനെതിരെ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂള്‍ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പരീക്ഷാ നടപടികള്‍ക്ക് തടയിട്ടതും സംസ്ഥാനത്തോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതും. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. കമ്ബ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്ബോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമര്‍ശിച്ചിരുന്നു.
Leave a Reply